Showing posts with label വാർത്ത. Show all posts
Showing posts with label വാർത്ത. Show all posts

Sunday, November 10, 2013

രാജ്യപുരോഗതിക്ക് സഹകരിച്ച് പ്രവർത്തിക്കുക ;കാന്തപുരം


ഗുവാഹത്തി: രാജ്യപുരോഗതിക്ക് മുസ്ലിംകളും അന്യ മതസ്തരും സഹകരിച്ച് പ്രവര്‍ത്തിക്കണമെന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ പറഞ്ഞു. രണ്ട് ദിവസത്തെ അസം സന്ദര്‍ശനത്തിന്റെ സമാപനമ ദിവസമായ ഇന്ന് ഹയര്‍കണ്ടിയിലെ സന്തോഷ്‌കുമാര്‍ റോഡ് പവലിയനില്‍ നടക്കുന്ന ബറാക് വാലി ഇസ്ലാമിക് കോണ്‍ഫറന്‍സില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. അസം ഇസ്ലാമിക് കോണ്‍ഫറന്‍സിന്റെ ഭാഗമായാണ് സമ്മേളനം നടക്കുന്നത്.
ഇസ്ലാം തീവ്രവാദത്തിന് എതിരാണ്. മുസ്ലിംകള്‍ തീവ്രവാദികളാകേണ്ടവരല്ല. രാജ്യത്തിന്റെ പുരോഗതിക്കായി ക്രിസ്ത്യാനികളുമായും ഹിന്ദുക്കളുമായും മറ്റു എല്ലാ മതസ്തരുമായും യോജിച്ചു പ്രവര്‍ത്തിക്കണം. മുസ്ലിംകളും അന്യമതസ്തരും തമ്മില്‍ കലഹിക്കേണ്ട സാഹചര്യം ഉണ്ടായിക്കൂടാ. രാജ്യത്തെ നിയമം എല്ലാവരും അനുസരിക്കണമെന്നും കാന്തപുരം പറഞ്ഞു.
അന്യോന്യം സഹായിച്ചും സഹകരിച്ചും നീങ്ങിയെങ്കില്‍ മാത്രമേ ഉന്നതി കൈവരിക്കാന്‍ സാധിക്കുകയുള്ളൂ. പരസ്പരം സഹകരിച്ച് നീങ്ങണമെന്നാണ് പ്രവാചകന്‍ പഠിപ്പിച്ചത്. ഈമാന്‍ പൂര്‍ണമാകണമെങ്കില്‍ പ്രവാചക സ്‌നേഹം അനിവാര്യമാണ്. പ്രവാചകനെ സ്‌നേഹിക്കാത്തവര്‍ മുസ്ലിമാണെന്ന് പറയാന്‍ സാധിക്കില്ലെന്നും കാന്തപുരം കൂട്ടിച്ചേര്‍ത്തു.
അസം അതിര്‍ത്തി, വികസന കാര്യ മന്ത്രി സിദ്ദീഖ് അഹമ്മദ്, എം ലളിത് മോഹന്‍ ശുക്ലബൈദ്യ എം പി, അസീസ് താലൂഖ്ധാര്‍, അല്ലാമാ അബ്ദുല്‍ അഹമ്മദ്, നൂറുന്നബി ഖാന്‍, ജില്ലാ കലക്ടര്‍, എ ഡി എം, ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, പ്രൊഫ. എ കെ അബ്ദുല്‍ ഹമീദ് തുടങ്ങിയവര്‍ സംസാരിച്ചു. സുഹൈറുദ്ദീന്‍ നൂറാനി സ്വാഗതവും കോണ്‍ഫറന്‍സ് കണ്‍വീനര്‍ കണ്‍വീനര്‍ സിദ്ദീഖ് ഹുസൈന്‍ നന്ദിയും പറഞ്ഞു. മുസ്ലിം സ്റ്റുഡന്‍സ് ഓര്‍ഗനൈസേഷന്‍ പുറത്തിറക്കിയ ‘ഹലോ പര്‍ഖ് ‘ മാഗസിന്‍ കാന്തപുരം ചടങ്ങില്‍ പ്രകാശനം ചെയ്തു.
പതിനായിരക്കണക്കിന് ആളുകളാണ് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ അസമിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് സന്തോഷ്‌കുമാര്‍ റോഡ് പവലിയനില്‍ ഒഴുകിയെത്തിയത്. കൊടും തണുപ്പിനെ പോലും വകവെക്കാതെ അവര്‍ കാന്തപുരത്തിന്റെ പ്രഭാഷണത്തിന് കാതോര്‍ത്തു. കേരളത്തിലേത് പോലെ മറ്റു സംസ്ഥാനങ്ങളിലും കാന്തപുരത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന വന്‍ മുന്നേറ്റങ്ങളുടെ നേര്‍ചിത്രമായി രണ്ട് ദിവസമായി നടന്ന അസം ഇസ്ലാമിക് കോണ്‍ഫറന്‍സ്.
ഇന്ന് രാവിലെ രവീന്ദ്ര ഭവനില്‍ നടന്ന ഓര്‍ഗനൈസേഷന്‍ ട്രയിനിംഗ് ക്യാമ്പിലും ഉച്ചക്ക് ശേഷം ഹായിലകണ്ടിയില്‍ നടന്ന എലൈറ്റ് മീറ്റിലും കാന്തപുരം പങ്കെടുത്തു. മുസ്ലിം സ്റ്റുഡന്‍സ് ഓര്‍ഗനൈസേഷന്റെയും മുസ്ലിം ഓര്‍ഗനൈസേഷന്‍ ഓഫ് ഇന്ത്യയുടെയും നേതൃത്വത്തില്‍ കാന്തപുരത്തെ വിവിധയിടങ്ങളില്‍ സ്വീകരിച്ചു.
രണ്ട് ദിവസത്തെ അസം സന്ദര്‍ശനം പൂര്‍ത്തിയാക്കി ഞായറാഴ്ച രാവിലെ കാന്തപുരം കൊല്‍ക്കത്തയിലേക്ക് തിരിക്കും.  

Saturday, October 26, 2013

കേരളത്തിൽ ആശയത്തെ വളർത്താൻ അനുവദിക്കില്ല ; കാന്തപുരം



മലപ്പുറം: കേരളത്തില്‍ ഛിന്നഭിന്നമായി മാറിയ സലഫിസത്തെ ആരെയെങ്കിലും കൂട്ട്പിടിച്ച് ഉയര്‍ത്തികൊണ്ടുവരാന്‍ ശ്രമിച്ചാല്‍ വിലപ്പോകില്ലെന്ന് അഖിലേന്ത്യാസുന്നി ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പറഞ്ഞു. എസ് വൈ എസ് ആദര്‍ശ സമ്മേളനം മലപ്പുറത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സലഫി ആശയങ്ങളെ വളര്‍ത്താന്‍ സുന്നി പ്രസ്ഥാനം അനുവദിക്കില്ല. വിവിധ പേരുകളില്‍ നിലകൊള്ളുന്നവരെല്ലം സലഫിസത്തെ സഹായിക്കുകയും സുന്നിപ്രസ്ഥാനത്തെ തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നവരാണ്. സമൂഹത്തില്‍ നുഴഞ്ഞ് കയറി പുത്തന്‍ ആശയങ്ങള്‍ വളര്‍ത്താനാണ് ഇവര്‍ ശ്രമിക്കുന്നത്. ഏത് തരത്തില്‍ രൂപം പ്രാപിച്ചാലും അതിനെ കണ്ടെത്തുക തന്നെ ചെയ്യും. കണ്ണൂരില്‍ മദ്‌റസയും പള്ളിയും അക്രമിച്ചവര്‍ സുന്നികളെ കേസില്‍ പെടുത്താന്‍ സ്വന്തം മദ്‌റസ തകര്‍ത്തെങ്കിലും രക്ഷയുണ്ടായില്ല. ഒടുവില്‍ പോലീസ് യഥാര്‍ത്ഥ പ്രതികളെ കണ്ടെത്തിയതോടെ സമൂഹത്തിന് മുന്നില്‍ ഇവര്‍ക്ക് നിലനില്‍പില്ലാതായിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
മലപ്പുറം കിഴക്കേതലയില്‍ നിന്ന് ആരംഭിച്ച പ്രകടനത്തില്‍ ആയിരങ്ങള്‍ അണിനിരന്നു. സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി, എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് പൊന്മള അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി, സംസ്ഥാന ഉപാധ്യക്ഷന്‍ കൂറ്റമ്പാറ അബ്ദുര്‍റഹ്മാന്‍ ദാരിമി, എസ് എസ് എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍ വി അബ്ദുര്‍റസാഖ് സഖാഫി, സ്വാഗത സംഘം കണ്‍വീനര്‍ ഊരകം അബ്ദുര്‍റഹ്മാന്‍ സഖാഫി, കെ സൈനുദ്ദീന്‍ സഖാഫി പ്രസംഗിച്ചു.
സയ്യിദ് അലവി ബാഫഖി തങ്ങള്‍, സയ്യിദ് യൂസുഫുല്‍ ജീലാനി വൈലത്തൂര്‍, സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി, സയ്യിദ് ഹുസൈന്‍ അഹമ്മദ് ശിഹാബ് തിരൂര്‍ക്കാട്, സയ്യിദ് ഹബീബ്‌കോയ തങ്ങള്‍ ചെരക്കാപറമ്പ്, അലി മുസ്‌ലിയാര്‍ കുമരംപുത്തൂര്‍, മഞ്ഞപ്പറ്റ ഹംസ മുസ്‌ലിയാര്‍, പൊന്മള മൊഹ്‌യുദ്ദീന്‍കുട്ടി ബാഖവി, വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി, സി പി സൈതലവി മാസ്റ്റര്‍ ചെങ്ങര, സുലൈമാന്‍ സഖാഫി മാളിയേക്കല്‍, പി എം മുസത്ഫ മാസ്റ്റര്‍ കോഡൂര്‍, ക്ലാരി ബാവ മുസ്‌ലിയാര്‍, വി അബ്ദുല്‍ ജലീല്‍ സഖാഫി, കെ എം എ റഹീം സാഹിബ്, എ മുഹമ്മദ് പറവൂര്‍ സംബന്ധിച്ചു.
www.sirajlive.com

Monday, August 22, 2011

Country’s Largest Ramzan Prayer Conference to Pledge against Terrorism and Alcoholism



New Delhi: Hundreds of thousands of believers will gather to take pledge against terrorism and alcoholism and to pray for peace and harmony on the Shabe Qadr day, the Holy night of the month of Ramzan. The largest prayer congregation in India will be held on Friday, 26th August 2011 at Swalath Nagar, Malappuram, Kerala. This unique gathering spreads the message of harmony, tolerance, love and affection.



This mammoth prayer congregation, comparing with all spiritual conferences of Muslims in the month of Ramzan, is considered as the third biggest spiritual meet in the world after Makkah and Madina.Here, people congregate in search of the blessing of the greatest night, called Shabe Qadr, Night of Power (Lailathul Qadr) , which is compatible to thousand months.

Ma’din Islamic Academy (www.mahdinonline.com), the host organization of the event takes its inspiration from this congregation. Hundreds of thousands of believers rush to this prayer, seeking salvation for their knotty issues. Freeing themselves from all worries, people raise their hands in the union, beseeching Almighty for spiritual deliverance. It is a different kind of spiritual experience for all believers.

The annual conclave has been attracted the attention of believer across the country and abroad as well. The devotees, incapable for direct participation, take part in the prayer, watching live telecast on television and webcast by chanting each word along with hundreds of thousands.

There will be Ifthar facilities, the group feast ending the day’s fast in the evening, for about 100,000 people before the marathon prayer session begins. Thajul Ulama Sayyid Abdurahman Al Bukhari, President, All Kerala Scholars Association and Sayyid Ibrahimul Khaleelul Bukhari, Chairman, Ma’din Islamic Academy will be leading the programmes.Thouba (prayer for salvation), Swalath (prayer in the name of Prophet), prayer for the wellbeing of the assembled, and prayer for world peace are the major activities of the congregation.

Screens will be arranged for watching the programme from faraway places. 5555 volunteers are getting ready for the smooth conduction of the programme. Best cooperation from the part of district administration, police and fire force will be there from the beginning to the end. A special medical aid post will be set by Amrita Institute of Medical Sciences.

The prayer congregation is conducted by Ma’din Islamic Academy, the educational and charitable society formed in 1997. 14000 students are learning in various institutions under Ma’din Academy. Technical Institute , Arts and Science College, Research Centre, Orphanage, Special schools for the blind, deaf and mentally challenged, Residential School, Public School, School of Journalism, Language Resource Centre, College of Islamic Da’wa are some of the institutions under Ma’din.

The Academy has been organising this event every year for the past 25 years on the 26th night of Ramadan, anticipating Laylat Al Qadr, the Night of Power which comes on one of the odd nights of the holy month’s last ten days. Swalath Nagar is situated on the Kozhikkode-Palakkad road on National Highway213 and 24 KM away from Calicut International Airport.




Sunday, August 14, 2011

പേരോട് ഉസ്താദിന്റെ പ്രഭാഷണവാർത്ത


news link >>

പേരോട് ഉസ്താദിന്റെ പ്രഭാഷണവാർത്ത ഔഖാഫ് സൈറ്റിൽ പ്രസിദ്ധീകരിച്ചത്

Monday, August 8, 2011

സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോര്ഡ് പൊതു പരീക്ഷ ഫലം

സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോര്ഡ്പൊതു പരീക്ഷ ഫലം അറിയുവാന്ഇവിടെ ക്ലിക്ക് ചെയ്യുക

Sunday, February 20, 2011

സി.പി അബ്ദുല്ല ചെരുമ്പയ്ക്ക് ഹുബ്ബു റസൂല്‍ അവാര്‍ഡ്


കാസര്‍കോട് : ജില്ലാ എസ്.വൈ.എസ് ഏര്‍പ്പെടുത്തിയ പ്രഥമ ഹുബ്ബു റസൂല്‍ അവാര്‍ഡിന് മലയാളത്തിലെ പ്രമുഖ ഇസ്‌ലാമിക വെബ് പോര്‍ട്ടലായ ഇസ്‌ലാം കേരള ഡോട്ട് കോം എഡിറ്ററും സാമൂഹിക പ്രവര്‍ത്തകനുമായ സി.പി അബ്ദുല്ല ചെരുമ്പ അര്‍ഹനായി. 23ന് ബുധനാഴ്ച കാസര്‍കോട്ട് നടക്കുന്ന ഹുബ്ബു റസൂല്‍ കോണ്‍ഫറന്‍സില്‍ അഖിലേന്ത്യാ ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ അവാര്‍ഡ് സമ്മാനിക്കും. നൂറുല്‍ ഉലമാ എം.എ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ അനുമോദനം നേരും.

ഇസ്‌ലാം കേരള ഡോട്ട് കോമിലൂടെ പ്രവാചക സ്‌നേഹ പ്രചരണത്തിന് നല്‍കിയ സംഭവാനകളും ദഅ്‌വാ രംഗത്തെ നൂതന പ്രവര്‍ത്തനങ്ങളും പരിഗണിച്ചാണ് സി.പി അബ്ദുല്ലയെ അവാര്‍ഡിന് തെരെഞ്ഞെടുത്തത്.
കാസര്‍കോട് ചെരുമ്പ സ്വദേശിയായ സി.പി അബ്ദുല്ല വര്‍ഷങ്ങളായി അബൂദാബി ബദാസാഇദില്‍ ഇലക്ട്രിസിറ്റി വകുപ്പില്‍ ജോലി ചെയ്യുകയാണ്. രാവിലെ ഏഴ് മണി മുതല്‍ മൂന്ന് മണി വരെയുള്ള എട്ട് മണിക്കൂര്‍ ജോലി കഴിഞ്ഞാല്‍ ലഭിക്കുന്ന ഒഴിവ് സമയങ്ങളും വെള്ളി, ശനി അവധി ദിവസങ്ങളും ഉപയോഗപ്പെടുത്തിയാണ് www.islamkerala.com എന്ന പേരില്‍ വിപുലമായ ഇസ്‌ലാമിക പഠന സൈറ്റ് സി.പി വികസിപ്പിച്ചെടുത്തത്. ഇമെയിലിലൂടെ തുടങ്ങിയ വിജ്ഞാന കൈമാറ്റം എന്ന ആശയം വളര്‍ന്ന് കാല്‍ ലക്ഷം അംഗങ്ങളുള്ള വലിയൊരു സൗഹൃദ കൂട്ടായ്മയായി മാറുകയായിരുന്നു. അപ്പപ്പോള്‍ തയ്യാറാക്കി ഇമെയിലായി നല്കിയിരുന്ന വിവരങ്ങള്‍ സ്ഥിരം രൂപത്തില്‍ സൂക്ഷിക്കാന്‍ ഒരു സൈറ്റ് വേണമെന്ന ചിന്തയിലാണ് ഏഴ് വര്‍ഷം മുമ്പ് ഇസ്‌ലാം കേരള തുടങ്ങുന്നത്. വിശ്വാസം, കര്‍മ ശാസ്ത്രം, ആദര്‍ശ പഠനം, ഖണ്ഡനം, സംവാദം തുടങ്ങിയ ശീര്‍ഷകങ്ങളില്‍ ബൃഹത്തായ വിവര ശേഖരം സൈറ്റിലുണ്ട്. ഇപ്പോള്‍ ഓഡിയോ, വീഡിയോ സൗകര്യങ്ങളും ലഭ്യമാണ്. പ്രധാന പണ്ഡിതരുടെയും മുന്‍കാല സാരഥികളുടെയും പ്രസംഗങ്ങള്‍ വാമൊഴിയില്‍ നിന്ന് വരമൊഴിയിലേക്ക് മാറ്റി പി.ഡി.എഫ് രൂപത്തില്‍ നല്‍കുന്ന സംവിധാനം സൈറ്റിന്റെ പ്രത്യേകതയാണ്.
പ്രതിഫലം കൈപ്പറ്റാതെ നിസ്വാര്‍ത്ഥമായി സി.പി ചെയ്യുന്ന ഇത്തരം വേറിട്ട പ്രവര്‍ത്തനങ്ങള്ക്കുള്ള അംഗീകരിച്ചുകാരമായാണ് ജില്ലാ എസ്.വൈ.എസ് ചെരുമ്പയ്ക്ക് അവാര്‍ഡ് നല്‍കി ആദരിക്കാന്‍ തീരുമാനിച്ചത്.


http://kasaragod.com/news_details.php?CAT=18&NEWSID=46124

Wednesday, February 9, 2011

തിരുകേശം സൂക്ഷിക്കാൻ രാജ്യത്തെ ഏറ്റവും വലിയ മസ്‌ജിദ് കോഴിക്കോട്


കോഴിക്കോട്: ലോകത്ത് അപൂര്‍വമായ പ്രവാചക തിരുകേശം സൂക്ഷിക്കാനും കാല്‍ലക്ഷത്തോളം പേര്‍ക്ക് പ്രാര്‍ഥിക്കാനുമായി ഇന്ത്യയിലെ ഏറ്റവും വലിയ മുസ്‌ലിം ദേവാലയം കോഴിക്കോട് ജില്ലയില്‍ നിര്‍മിക്കുന്നു. കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍ നേതൃത്വം നല്‍കുന്ന കാരന്തൂര്‍ മര്‍ക്കസ്സിന്റെ കീഴിലാണ് 40 കോടി രൂപ ചെലവില്‍ രാജ്യത്തെ ഏറ്റവും വലിയ മസ്ജിദായി ശഅ്‌റെ മുബാറക് ഗ്രാന്റ് മസ്ജിദ് നിര്‍മിക്കുന്നത്.

കോഴിക്കോട് നഗരപരിധിക്ക്പുറത്ത് 12 ഏക്കര്‍ സ്ഥലത്താണ് മസ്ജിദിന്റെ നിര്‍മാണം. 4 ഏക്കറില്‍ മുഴുവന്‍ പള്ളിയും 8 ഏക്കര്‍ ഉദ്യാനത്തിനുമായിരിക്കും. കൂടുതല്‍ ഹരിതാഭമായ തരത്തില്‍ ഇന്തോസാരസാനിക് ശൈലിയിലായിരിക്കും മസ്ദിന്റെ നിര്‍മാണം. രണ്ടര ലക്ഷം ചതുരശ്ര അടിയില്‍ നിര്‍മിക്കുന്ന ഗ്രാന്റ് മോസ്‌കിന്റെ വാസ്തുശില്പി തൃശ്ശൂരിലെ ഇന്‍ഡിഗോ ആര്‍ക്കിടെക്റ്റ്‌സിലെ ആര്‍ക്കിടെക്റ്റ് റിയാസ് മുഹമ്മദാണ്. 2 വര്‍ഷം കൊണ്ട് ഗ്രാന്റ് മോസ്‌കിന്റെ നിര്‍മാണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യം

വിശാലമായ അകത്തളമുള്ള മുഗള്‍ശൈലിയില്‍ നിര്‍മിക്കുന്ന മസ്ജിദില്‍ 1200 പേര്‍ക്ക് താമസിക്കാന്‍ സൗകര്യം ഉണ്ടാകും. സെമിനാര്‍ ഹാള്‍, ലൈബ്രറി എന്നിവ ഉള്‍ക്കൊള്ളുന്ന ഒരു സാംസ്‌കാരിക സമുച്ചയം കൂടിയായിരിക്കും ഗ്രാന്റ് മോസ്‌ക്.

കശ്മീരിലെ ഹസ്രത്ത്ബാല്‍ പള്ളി കഴിഞ്ഞാല്‍ പ്രവാചക തിരുകേശം സൂക്ഷിക്കുന്ന ഇന്ത്യയിലെ മസ്ജിദ് എന്ന സ്ഥാനം ഗ്രാന്റ് മോസ്‌കിന് ലഭിക്കും. തുര്‍ക്കിയിലെ ടോപ്കാപി മ്യൂസിയമാണ് പ്രവാചക തിരുകേശം സൂക്ഷിക്കുന്ന മറ്റൊരു സ്ഥലം. ഗ്രാന്റ് മോസ്‌കിന്റെ മധ്യഭാഗത്തുള്ള ഉയരംകൂടിയ താഴികക്കുടത്തിന് താഴെയായിരിക്കും പ്രവാചക തിരുകേശം സൂക്ഷിക്കുക.

കാരന്തൂര്‍ മര്‍ക്കസ്സില്‍ നടന്ന ചടങ്ങില്‍ അബുദാബിയിലെ ഡോ. അഹമ്മദ് ഖസ്‌റജ് പ്രവാചക കേശം കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍ക്ക് കൈമാറിയിരുന്നു

ഫോട്ടോ അനാഛാദനം സയ്യിദ് അലി ബാഫഖി നിർവഹിക്കുന്നു. >>

www.muhimmath.com

Sunday, January 30, 2011

Ma’din Academy Signs MoU with International Islamic University, Malaysia

Kuala Lumpur: Ma'din Islamic Academy, Malappuram and International Islamic University, Malaysia (IIUM) reached in a mutual agreement for co-operation in various academic ventures. Rector of IIUM Dr. Syed Arabi Idid and Ma'din Chairman Sayyid Ibrahimul Khaleelul Bukhari signed Memorandum of Understanding in a function held at International Islamic University Campus in Kuala Lumpur, Malaysia. This is the first agreement between International Islamic University and an Indian institution.The agreement is for mutual understanding for exchanging students and teachers, facilitating research and publication in various fields, conducting international seminars and workshops and credit transfer between faculties. This will also enable students from India to pursue their higher study in 50 faculties and 150 academic programmes of International Islamic University, Malaysia.‘We are very happy to sign this agreement with an institution from India, which is the second largest Muslim populated country in the world and hopeful to get more students and exchange potentials in between’, said Dr. Syed Arabi Idid , rector of IIUM in the opening speech of the function. ‘This humble beginning will surely be sparkling light to new fields of collaboration and academic exchange’, he added.

Ma'din Chairman, expressing his gratitude, said that it was a new feather in the crown of developing educational culture of India. ‘It is not only an agreement between two institutions, but a treaty to exchange knowledge and virtue imparted by more than fifty OIC countries’, Said Khaleelul Bukhari.IIUM is a joint venture of Malaysian Government and Organization of Islamic Conference (OIC), which is the umbrella body of 57 Muslim countries. IIUM, established in 1983 with 153 students, has become the premier Islamic university in the world with 30,000 students. At present, the University offers various bachelor, master's degree and Phd courses at its faculties, also known as Kulliyyahs.Ma'din Academy, Malappuram, established in 1997, is one of the growing educational institutions from Kerala with 10500 students and 25 educational and charity ventures. ‘The agreement between these two institutions will open new vista of educational research and knowledge exchange. This treaty creates great opportunity for Indian students to pursue international education’- said Dr. Bachir Soualhi, Director, Research and Innovation, IIUM.As a initial venture between Ma’din Academy and International Islamic University, Dr. Spahic Omer, professor at Faculty of Architecture and Environmental Design, IIUM has plan to visit Kerala for the ground work of research study on structure of Mosques in Kerala next month. Research World, a division of Ma’din Academy, Research and Innovation, IIUM will be working together to explore the research potential of both countries.Dr. Jamal Ahmed Basheer Badi, director, International Students Division, Abdul Haseeb Ansari, Faculty of Law, Dr. Bachir Soualhi, Director, Research and Innovation, Abbas Panakkal, academic director, Research World, Umer Melmuri, communication director, Research World attended the signing ceremony.

30/01/2011
Special Correspondent
www.ssfmalappuram.com

Thursday, November 25, 2010

ഇ.കെ ഹസ്സൻ മുസ് ലിയാർ അവാർഡ്‌ കെ.കെ.എം. സഅദിക്ക്‌

അബുദാബി: അഹ് ലു സുന്നത്ത്‌ വൽ ജമാഅത്ത്‌ (സുന്നി) പ്രബോധന പ്രചാരണ പ്രവർത്തന രംഗത്ത്‌ നിസ്തുലമായ സേവനം ചെയ്യുന്നവരെ ആദരിക്കുന്നതിനായി മുസ്വഫ എസ്‌.വൈ.എസും മജ്ലിസുനൂറും സംയുക്തമായി ഇ.കെ. ഹസ്സൻ മുസ് ലിയാർ സ്മാരക അവാർഡ്‌ നൽകുന്നു. പ്രഥമ അവാർഡ്‌ ഈ വർഷം യു.എ.ഇ യിൽ നിന്ന്‌ പ്രമുഖ യുവ പണ്ഡിതനും പ്രസംഗകനുമായ കെ.കെ.എം. സഅദിക്ക്‌ നൽകുന്നതാണ്‌. കാഷ്‌ അവാർഡും മൊമൊന്റോയും 29-11-2010 നു മുസ്വഫയിൽ മജ്ലിസുനൂറിൽ വെച്ച്‌ പ്രമുഖ പണ്ഡിതന്മാരുടെയും വ്യക്തിത്വങ്ങളുടെയും സാന്നിദ്ധ്യത്തിലായിരിക്കും നൽകുക.

പാലക്കാട്‌ ജില്ലയിലെ തച്ചനാട്ടുകര പഞ്ചായത്തിൽ ചെത്തല്ലൂർ സ്വദേശിയായ കെ.കെ. മുഹമ്മദ്‌ സഅദി പ്രാഥാമിക മത ഭൗതിക വിദ്യഭ്യാസം പൂർത്തിയാക്കി മഹല്ല്‌ ദർസ്‌ , പുല്ലരിക്കോട്‌, ഇരുമ്പാലശ്ശേരി, എന്നിവിടവിടങ്ങളിൽ ഓരോ വർഷം വീതം ദർസ്‌ പഠനത്തിനു ശേഷം നന്തി ദാറുസലാം, ജാമിഅ സഅദിയ എന്നിവിടങ്ങളിൽ തുടർ പഠനം നടത്തുകയും ജാമിഅ സഅദിയയിൽ നിന്ന്‌ ബിരുദമെടുക്കുകയും ചെയ്തു. കുമരം പുത്തൂർ മൈലാംപാടം ജുമാ മസ്ജിദിൽ 6 വർഷവും എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ പെരുമറ്റം പള്ളിയിൽ ഒരു കൊല്ലവും മുദരിസും ഖത്തിബുമായും സേവനമനുഷ്ടിച്ചു. പെരുമറ്റത്ത്‌ ജോലി ചെയ്ത സമയത്ത്‌ ആശയ ആദർശ രംഗത്ത്‌ ഒരു വ്യാജ സിദ്ധനെതിരെ നടത്തിയ പ്രചാരണ പ്രവർത്തനങ്ങൾ മാധ്യമശ്രദ്ധ നേടിയ സംഭവമായിരുന്നു. മർഹൂം ശസുൽ ഉലമ ഇ.കെ. അബൂബക്കർ മുസ് ലിയാർ , മർഹൂം പി.എ. അബ്ദുല്ല മുസ് ലിയാർ , മർഹൂം കുമരം പുത്തൂർ എൻ. അബ്ദുല്ല മുസ് ലിയാർ , കൂടാതെ, എം.എ. ഉസ്താദ്‌, ചിത്താരി ഉസ്താദ്‌, എ.കെ. അബ്ദു റഹ്മാൻ മുസ് ലിയാർ (സഅദിയ പ്രിൻസിപ്പാൾ), എ.വി. ഉമ്മർ മുസ് ലിയാർ കാപ്പാട്‌ തുടങ്ങിയവർ പ്രധാന ഉസ്താദുമാരാണ്‌

97 ൽ യു.എ.ഇ യിൽ എത്തിയ സഅദി ആദ്യം അൽ ഐനിലും ദുബായിലും പള്ളികളിൽ ഇമാമായി സേവനമനുഷ്ടിക്കുകയും 98 മുതൽ അബുദാബിയിലും മുസ്വഫയിലും എസ്‌.വൈ.എസ്‌. കമ്മിറ്റി യുടെ കീഴിൽ സേവനമനുഷ്ടിക്കുന്നു. ഇപ്പോൾ മുസ്വഫ എസ്‌.വൈ.എസ്‌. മുദരിസായി തുടരുന്ന കെ.കെ.എം. സഅദി നാട്ടിലും ഗൾഫിലും സംവാദ വേദികളിലും മുഖാമുഖങ്ങളിലും ,പ്രഭാഷണ പരമ്പരകളിലും വ്യക്തി മുദ്രപതിപ്പിക്കുകയും നിരന്തരം കുടുംബ ക്ളാസുകളും ഹദിസ്‌ ക്ളാസുകളും നടത്തി വരുന്നു. ഇന്റർ നെറ്റ്‌ ദഅവ രംഗത്ത്‌ ഗ്രൂപ്പ്‌ മെയിലിംഗ്‌ , ഓൺലൈൻ ക്ളാസ്‌ റൂമുകളിലും സുന്നത്ത്‌ ജമാഅത്ത്‌ ആശയ ആദർശ പ്രചാരണവുമായി മുഴുവൻ സമയ പ്രവർത്തകനുമാണ്‌. വിളക്ക്‌ എന്ന ബ്ളോഗിൽ വഴികാട്ടി എന്ന തൂലിക നാമത്തിൽ വിശുദ്ധ ഖുർആൻ വ്യാഖ്യാനം നടത്തി വരുന്നു. ഇരുമ്പാലശ്ശേരി പ്രസിദ്ധ പണ്ഡിതൻ കൊളപ്പുറത്ത്‌ കുഞ്ഞഹമ്മദ്‌ മുസ് ലിയാരുടെ പൗത്രി സക്കീനയാണ്‌ ഭാര്യ, മക്കൾ റാഷിദ, സഈദ, ഫാത്തിമത്തു സഹല

Tuesday, November 9, 2010

അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ദേശീയ സമ്മേളനം ന്യൂഡല്‍ഹിയില്‍

ന്യൂഡല്‍ഹി: അഖിലേന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമ ദേശീയ സമ്മേളനം ജനുവരി 12,13 തിയ്യതികളിലായി ന്യൂഡല്‍ഹിയില്‍ നടക്കും. ദേശീയ സമ്മേളനത്തിന്റെ സ്വാഗത സംഘരൂപീകരണ കണ്‍വന്‍ഷന്‍ ഡല്‍ഹി മര്‍ക്കസ് ഓഫീസില്‍ നടന്നു. ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുളള മതപണ്ഡിതരും സ്ഥാപന പ്രതിനിധികളും പങ്കെടുത്ത കണ്‍വന്‍ഷന്‍ മര്‍ക്കസ് ഡയരക്ടര്‍ ഡോ. അബ്ദുല്‍ ഹകീം അസ്ഹരി ഉദ്ഘാടനം ചെയ്തു. അബൂബക്കര്‍ മിസ്ബാഹി (ഉത്തര്‍പ്രദേശ്) അധ്യക്ഷനായിരുന്നു. മൗലാന മുഹമ്മദ് അര്‍ഖാന്‍ (ഗാസിയാ ബാദ്) മുഖ്യ പ്രഭാഷണം നടത്തി. ന്യൂഡല്‍ഹിയില്‍ നടക്കുന്ന ദേശീയ സമ്മേളനത്തിന്റെ ഭാഗമായി അഖിലേന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമ വാര്‍ഷിക പ്രതിനിധി സമ്മേളനം, യൂണിവേഴ്‌സിറ്റി ഏകോപന സമിതി മീറ്റ്, ഇന്ത്യയിലെ ഉന്നത മതപഠന സ്ഥാപന മേധാവികളുടെ സമ്മേളനം, ചരിത്ര സെമിനാര്‍ എന്നിവ നടക്കും. ശാഹുല്‍ ഹമീദ് ബാഖവി ശാന്തപുരം (കണ്‍വീനര്‍) ഡോ. സയ്യിദ് മുഹമ്മദ് ഹബീബി (ചെയര്‍മാന്‍) ഡോ. അബ്ദുല്‍ഹകീം അസ്ഹരി (ഫിനാന്‍സ്), ശൗക്കത്ത് ബറക്കാത്തി (പ്രചാരണം), ജലീല്‍ നിസാമി (മീഡിയ), അമീന്‍ സഖാഫി അലിഗഡ് (പ്രോഗ്രാം), അഡ്വ. ഷാനവാസ് (ലോ ആന്റ് ഓര്‍ഡര്‍), ഡോ. ഫള്‌ലുറഹ്മാന്‍ (ഫുഡ്&റിസപ്ഷന്‍) എന്നിവരെ ഉള്‍പ്പെടുത്തി വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു. മര്‍ക്കസ് ഡല്‍ഹി ഓഫീസ് മാനേജര്‍ മുഹമ്മദ് സാലിം സ്വാഗതവും മൗലാന ഗുലാം ഹസന്‍ നന്ദിയും പറഞ്ഞു

Monday, October 11, 2010

മർകസ്‌ യൂനാനി മെഡിക്കൽ കോളെജ്‌ പ്രോജക്റ്റ്‌ ഓഫീസ്‌ ഉദ്ഘാടനം ചെയ്തു

കോഴിക്കോട്: ആധുനിക ചികിത്സാ രംഗത്ത്‌ യൂനാനി ചികിത്സകൾ കൂടുതൽ ജനങ്ങളിലേക്ക്‌ എത്തിക്കുവാൻ എല്ലാവരും യത്നിക്കണമെന്ന്‌ നാഷണൽ ഇൻസ്റ്റിറ്റിയൂട്ട്‌ യൂനാനി മെഡിസിൻ ഡയരക്ടർ എം എ ജാഫ്രി ബാഗ്ലൂർ അഭിപ്രായപ്പെട്ടു. മർകസുസ്സഖാഫത്തിസ്സുന്നിയ്യയുടെ 33​‍ാം വാർഷിക 15​‍ാം സനദ്ദാന സമ്മേളനത്തോടനുബന്ധിച്ച്‌ മർകസ്‌ യൂനാനി മെഡിക്കൽ കോളജ്‌ പ്രോജക്ട്‌ ഓഫീസ്‌ ഉദ്ഘാടനവും സൗജന്യ മെഡിക്കൽ ക്യാമ്പ്‌ ഉദ്ഘാടനവും നിർവഹിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആധുനിക ആതുര ശുശ്രൂഷാ രംഗത്ത്‌ ചൂഷണ രഹിത ധാർമിക ജനകീയ ബദൽ സംവിധാനം ഒരുക്കുവാനുള്ള മർകസിന്റെ പുതിയ കാൽവെപ്പ്‌ അഭിന്ദനീയമാണ്‌. മിക്ക ചികിത്സകളേയും ഫലത്താവാകാതെ ജനങ്ങൾ രോഗം മൂലം വിഷമിക്കുമ്പോൾ യൂനാനി ചികിത്സയിലേക്ക്‌ ജനങ്ങൾ മടങ്ങുന്ന കാഴ്ചയാണ്‌ എല്ലായിടത്തും കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.


ക്ലിനിക്കിന്റെ ഉദ്ഘാടനം അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ ഉദ്ഘാടനം ചെയ്തു. മർകസ്‌ പ്രസിഡന്റ്‌ സയ്യിദലി ബാഫഖി തങ്ങൾ പ്രാർഥന നടത്തി. പ്രോജക്ട്‌ ഡയറക്ടർ ഡോ. കെ ടി അജ്മൽ, ഡോ. ദേവദാസ്‌, സി മുഹമ്മദ്‌ ഫൈസി, കെ കെ അഹ്മദ്‌ കുട്ടി മുസ്ലിയാർ കട്ടിപ്പാറ, ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട്‌, അഡ്വ. എ കെ ഇസ്മാഈൽ വഫ തുടങ്ങിയവർ സംസാരിച്ചു. ഡോ. എ പി അബ്ദുൽ ഹകീം അസ്‌‌ഹരി സ്വാഗതവും മുഹമ്മദ്‌ ശരീഫ്‌ നന്ദിയും പറഞ്ഞു. സൗജന്യ മെഡിക്കൽ ക്യാമ്പിൽ 2000 ത്തിലേറെ പേർക്ക്‌ സൗജന്യമായി പരിശോധനയും മരുന്നും നൽകി.

minshad ahmed
www.ssfmalappuram.com




Thursday, September 9, 2010

ബുൽബുലേ മദീന അവാർഡ്‌ മുഈനുദ്ദീൻ ബാഗ്ളൂരിന്‌

കോഴിക്കോട്‌: കോഴിക്കോട്‌ കേന്ദ്രമാക്കി അഖിലേന്ത്യാ തലത്തിൽ പ്രവർത്തിക്കുന്ന മദീനത്തുനൂർ ബുർദ ഫൗണേ​‍്ടഷന്‌ കീഴിൽ നൽകപ്പെടുന്ന ബുൽബുലേ മദീന അവാർഡിന്‌ ഒമ്പതു വയസുകാരൻ മുഈനുദ്ധീൻ ബാഗ്ളൂർ അർഹനായി. അവാർഡ്‌ ചെറിയപെരുന്നാൾ ദിവസം പൂനൂരിൽ നടക്കുന്ന ഇശ്ഖേ റസൂൽ വേദിയിൽ അഖിലേന്ത്യ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ നൽകും. ബാല്യത്തിൽ തന്നെ പ്രവാചക പ്രകീർത്തന രംഗത്ത്‌ അതുല്യമായ ചുവടുവെപ്പുകൾ കാഴ്ചവെച്ചതാണ്‌ മുഈനുദ്ദീനെ അവാർഡിന്‌ അർഹനാക്കിയത്‌. ബാഗ്ളൂരിലെ വിനായക നഗറിൽ താമസിക്കുന്ന മുഹമ്മദ്‌ സലീം-ഫൗസിയ ദമ്പതികളുടെ രണ്ടാമത്തെ മകനായ മുഈനുദ്ദീൻ സോളമൻ ഇംഗ്ളീഷ്‌ മീഡിയം സ്കൂൾ നാലാംതരം വിദ്യാർഥിയാണ്‌. 2006-ൽ തന്റെ അഞ്ചാം വയസിലാണ്‌ മുഈനുദ്ദീൻ കേരളീയർക്ക്‌ വേണ്ടി ആദ്യമായി നഅ​‍്ത്‌ പാടുന്നത്‌. കണ്ണൂരിലെ മദിനാ പൂന്തോപ്പിലായിരുന്നു ആദ്യത്തെ വേദി. ഇൻഡോറിൽ നിന്ന്‌ ബറക്കാത്തി അവാർഡും അജ്മീറിൽ നിന്ന്‌ ഗരീബ്‌ നവാസ്‌ അവാർഡും മുഈനുദ്ദീന്‌ ലഭിച്ചിട്ടുണ്ട്‌. അന്താരാഷ്ട്ര നഅ​‍്ത്‌ ആലാപകൻ ഉവൈസ്‌ ഖാദിരിയോടൊപ്പം ബറേൽവിൽ വേദി പങ്കിട്ടിട്ടുണ്ട്‌. അനുവാചകരെ വിസ്മയിപ്പിക്കുന്ന ഈ അത്ഭുത ബാലൻ പാടാൻ പരിശീലിച്ചത്‌ സ്വന്തം പിതാവിൽ നിന്നാണ്‌. ഉള്ളാൾ തങ്ങൾ, ശൈഖുനാ കാന്തപുരം ഉസ്താദ്‌ തുടങ്ങിയ പണ്ഡിതരുടെ അനുഗ്രഹാശിസുകളാണ്‌ മകന്റെ അത്ഭുത പ്രകടനങ്ങയൾക്ക്‌ പിന്നിലെന്ന്‌ പിതാവ്‌ സലീം ഭായി പറയുന്നു.

09/09/2010
Minshad Ahmed

Sunday, September 5, 2010

മദ്രസ അദ്ധ്യാപകർക്ക്‌ ഇഹ്‌റാമിൽ വിവിധ കോഴ്സുകൾ

കോഴിക്കോട്‌: കാരന്തൂർ മർക്കസ്‌ ട്രെയ്നിംഗ്‌ സ്ഥാപനമായ ഇൻസ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ഹ്യൂമൺ റിസോഴ്സസ്‌ ആക്ടിവേഷൻ ആന്റ്‌ മാനേജ്‌മന്റ്‌ (IHRAM) ൽ ഉടൻ ആരംഭിക്കുന്ന വിവിധ കോഴ്സുകളിലേക്ക്‌ മദ്രസാ അദ്ധ്യാപകരിൽ നിന്ന്‌ അപേക്ഷ ക്ഷണിച്ചു. മദ്രസാ അദ്ധ്യാപകർക്ക്‌ അദ്ധ്യാപന സമയം കഴിഞ്ഞുള്ള ഒഴിവു സമയം ഫലപ്രദമായി ഉപയോഗിക്കാൻ കഴിയുന്ന തരത്തിൽ വിവിധ കോഴ്സുകളാണ്‌ ഇഹ്‌റാം രൂപകൽപ്പന ചെയ്തിരിക്കുന്നത്‌. മതബിരുദവും എസ്‌. എസ്‌. എൽ. സിയുമാണ്‌ ഈ കോഴ്സുകൾക്ക്‌ അടിസ്ഥാന യോഗ്യത. ഓരോരുത്തർക്കും അവരവരുടെ അഭിരുചിക്കനുസരിച്ച്‌ കോഴ്സുകൾ തെരഞ്ഞെടുക്കാം. കോഴ്സുകൾ വിജയകരമായി പൂർത്തിയാക്കുന്നവർക്ക്‌ മർക്കസ്‌ സ്ഥാപനങ്ങളിൽ നിയമനം ലഭിക്കും. പഠനത്തോടൊപ്പം മദ്രസാ അദ്ധ്യാപനം തുടരാവുന്നതരത്തിലാണ്‌ ക്ലാസ്‌ സമയം ക്രമീകരിച്ചിരിക്കുന്നത്‌. ശനി മുതൽ ബുധൻ വരെ രാവിലെ 10.30 മുതൽ 4.30 വരെയാണ്‌ ക്ലാസ്സുകൾ.

ഇപ്പോൾ അപേക്ഷിക്കാവുന്ന വിവിധ കോഴ്സുകൾ ചുവടെ

1. സർട്ടിഫിക്കറ്റ്‌ കോഴ്സ്‌ ഇൻ കൗൺസിലിംഗ്‌ ആന്റ്‌ കമ്മ്യൂണിക്കേറ്റീവ്‌ ഇംഗ്ലീഷ്‌: ഇംഗ്ലീഷ്‌ പ്രാഥമിക പരിജ്ഞാനമുള്ളവരെ ഇംഗ്ലീഷിൽ അനായാസം ആശയവിനിമയം ചെയ്യുന്നതിന്‌ പ്രാപ്തരാക്കുന്നതോടൊപ്പം മഹല്ലുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ആവശ്യമുള്ളവർക്ക്‌ മന:ശാസത്ര കൗൺസലിംഗ്‌ നൽകാനും ഒരു വർഷം ദൈർഘ്യമുള്ള ഈ കോഴ്സ്‌ പഠിതാക്കളെ പ്രാപ്തരാക്കും. വിവിധ മന:ശാസ്ത്രശാഖകൾ, പഠന പിന്നാക്കാവസ്ഥ- കാരണവും പ്രതിവിധിയും, പഠനവൈകല്യം പ്രശ്നവും പ്രതിവിധിയും, കൗൺസിലിംഗ,​‍്‌ കമ്മ്യൂണിക്കേറ്റീവ്‌ ഇംഗ്ലീഷ്‌, സോഫ്റ്റ്സ്കിൽ ട്രെയ്നിംഗ്‌ തുടങ്ങിയവയാണ്‌ പാഠ്യവിഷയങ്ങൾ.

2. സർട്ടിഫിക്കറ്റ്‌ കോഴ്സ്‌ ഇൻ പ്രോഫഷണൽ അക്കൗണ്ടിംഗ്‌: മദ്രസാ അദ്ധ്യാപനത്തോടൊപ്പം വിവിധ സ്ഥാപനങ്ങളിൽ അക്കൗണ്ടന്റായി പ്രവർത്തിക്കാൻ പഠിതാക്കളെ പ്രാപ്തരാക്കുന്ന കോഴ്സാണിത്‌. ഓഫീസ്‌ അക്കൗണ്ടിംഗ്‌, മാന്വൽ ആന്റ്‌ കംപ്യൂട്ടറൈസ്ഡ്‌ അക്കൗണ്ടിംഗ്‌, കമ്മ്യൂണിക്കേറ്റീവ്‌ ഇംഗ്ലീഷ്‌, പേഴ്സണാലിറ്റി ഡെവലപ്‌മന്റ്‌ തുടങ്ങിയവയാണ്‌ പാഠ്യവിഷയങ്ങൾ. കോഴ്സ്‌ കാലാവധി ഒരു വർഷം.

3. ഡ്രാഫ്റ്റ്സ്മാൻ സിവിൽ: നിർമ്മാണ മേഖലയിൽ താൽപര്യവും അഭിരുചിയുമുള്ളവർക്ക്‌ അനുയോജ്യമായ കോഴ്സാണിത്‌. കോഴ്സ്‌ ദൈർഘ്യം ഒരു വർഷം. ഐ. ടി. സി ഡ്രാഫ്റ്റ്സ്മാൻ സിവിൽ വിഷയങ്ങളോടൊപ്പം കമ്മ്യൂണിക്കേറ്റീവ്‌ ഇംഗ്ലീഷ്‌, പേഴ്സണാലിറ്റി ഡെവലപ്‌മന്റ്‌ എന്നിവയും പാഠ്യവിഷയങ്ങളാണ്‌. കോഴ്സ്‌ വിജയകരമായി പൂർത്തിയാക്കുന്നവർക്ക്‌ ഇന്ത്യയിലെവിടെയും സൈറ്റ്‌ സൂപ്പർവൈസർമാരായി പ്രവർത്തിക്കുന്നതിനോടൊപ്പം ദഅ​‍്‌വാ പ്രപർത്തനത്തിനും അവസരം ലഭിക്കും.

അപേക്ഷാഫോറത്തിനും കൂടുതൽ വിവരങ്ങൾക്കും എക്സി ഡയറക്ടർ, ഇഹ്‌റാം, മർക്കസ്‌ നഗർ കാരന്തൂർ. പി. ഒ. കുന്ദമംഗലം, കോഴിക്കേട്‌ 673571 എന്ന വിലാസത്തിൽ അപേക്ഷിക്കുക. കൂടുതൽ വിവരങ്ങൾ 0495-2805258, 9142314871 നമ്പറുകളിൽ ലഭ്യമാണ്‌.

NB: മദ്രസ അദ്ധ്യാപകരെല്ലാത്തവർക്കും കോഴ്സിന്‌ അപേക്ഷിക്കാവുന്നതാണ്‌.

Thursday, August 26, 2010

പേരോട് അബ്ദുറഹ്മാൻ സഖാഫിയുടെ റമദാൻ പ്രഭാഷണം




വൈകുന്നേരം 4.30 നു ദുബൈ മർകസിൽ നിന്നും വാഹനം പുറപ്പെടുന്നു
രജിസ്ട്രേഷന് ബന്ധപ്പെടുക
050 9783 859, 050 1199786 , 04 297 3999

Tuesday, August 17, 2010

കാന്തപുരം മൊറോക്കോ രാജാവുമായി ചർച്ച നടത്തി

മോറോക്കോ രാജാവ്‌ മുഹമ്മദ്‌ ആറാമൻ കാന്തപുരം എ.പി.അബൂബക്കർ മുസ്‌ലിയാരെ രാജകൊട്ടാരത്തിൽ സ്വികരിക്കുന്നു.

റബാത്ത്‌ (മൊറോക്കോ ) മൊറോക്കോ രജാവ്‌ മുഹമ്മദ്‌ ആറാമനുമായി അഖിലേന്ത്യാ സുന്നീ ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ ചർച്ച നടത്തി.
ഇന്ത്യയും മോറോക്കോയും തമ്മിലുള്ള ഉഭയ കക്ഷി ബന്ധത്തെകുറിച്ചായിരുന്നു പ്രധാനമായും ചർച്ച ചെയ്തത്‌. റബാത്തിലെ റോയൽ പാലസിൽ നടന്ന ചർച്ചയിൽ ഉന്നത ഉദ്യോഗസ്ഥരും സംബന്ധിച്ചു. മോറോക്കോ വഖഫ്‌ ഇസ്‌ലാമിക കാര്യ മന്ത്രാലയം സംഘടിപ്പിച്ച അന്തരാഷ്ട്ര ഇസ്‌ലാമിക്‌ കോൺഫറൻസിൽ സംബന്ധിക്കാനാണ്‌ കാന്തപുരം മോറോക്കോയിലെത്തിയത്‌. മോറോക്കോയിലെ ഇന്ത്യൻ അമ്പാസിഡർ ബ്രിജ്‌ ത്യാഗിയെയും അദ്ധേഹം സന്ദർശിച്ചു. മർക്കസ്‌ സർവ്വകലാശാല വൈസ്‌ ചാൻസ്‌ലർ ഡോ.ഹുസൈൻ സഖാഫി ചുള്ളിക്കോടും കാന്തപുരത്തെ അനുഗമിക്കുന്നുണ്ട്‌.

സിറാജ്‌ ന്യൂസ്‌
17-08-2010

Sunday, August 15, 2010

ദുബൈ അന്താരാഷ്ട്ര ഖുർആൻ അവാർഡിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്‌ മലയാളി വിദ്യാർഥി

ദുബൈ: ലോക ശ്രദ്ധ നേടിയ ദുബൈ അന്താരാഷ്ട്ര ഖുർആൻ അവാർഡ്‌ മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച്‌ ഈ വർഷവും കോഴിക്കോട്‌ മർകസ്‌ വിദ്യാർഥി പങ്കെടുക്കും. മലപ്പുറം പത്തായക്കല്ല്‌ സ്വദേശി ഹാഫിസ്‌ ജാബിറാണ്‌ ഈ വർഷം ഇന്ത്യയെ പ്രതിനിധീകരിക്കുക. ഇതു അഞ്ചാം വർഷമാണ്‌ ഇന്ത്യയെ പ്രതിനിധീകരിച്ച്‌ മർകസ്‌ വിദ്യാർഥി പങ്കെടുക്കുന്നത്‌.

കഴിഞ്ഞ വർഷം ഇന്ത്യൻ വിദ്യാർഥിയായ ഹൈദരാബാദ്‌ സ്വദേശി ഇബ്‌റാഹീമായിരുന്നു മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയത്‌. അഞ്ചു തവണയും ഇന്ത്യയെ പ്രതിനീകരിച്ച്‌ പങ്കെടുത്തത്‌ മലയാളി വിദ്യർഥികളായിരുന്നു. മർകസിൽനിന്നും 2004ൽ ഖുർആൻ ഹൃദിസ്ഥമാക്കിയ ഹാഫിസ്‌ ജാബിർ വിവിധ അന്താരാഷ്ട്ര മത്സരങ്ങളിലും ദേശീയ മത്സരത്തിലും പങ്കെടുത്തു ശ്രദ്ധ നേടിയിട്ടുണ്ട്‌. 2006ൽ ഈജിപ്തിൽ നടന്ന രാജ്യാന്തര ഖുർആൻ മന:പാഠ മത്സരത്തിൽ അഞ്ചാം സ്ഥാനം നേടി. 2001 മുതൽ മർകസിലെ വിവിധ സ്ഥാപനങ്ങളിൽ പഠിച്ചു വരുന്ന ഹാഫിസ്‌ ജാബിർ ഇപ്പോൾ മർകസ്‌ ശരീഅത്ത്‌ കോളജിൽ പഠനം നടത്തി വരികയാണ്‌.

മത്സരത്തിൽ പങ്കെടുക്കുന്നതിന്‌ ഹാഫിസ്‌ ജാബിർ അടുത്ത ദിവസം ദുബൈയിലെത്തുമെന്ന്‌ ദുബൈ മർകസ്‌ ഭാരവാഹികൾ അറിയിച്ചു. വിവരങ്ങൾക്ക്‌ 04 2973999.

www.ssfmalappuram.com

Wednesday, August 11, 2010

അബൂബക്കർ നിസാമിക്ക് ഡോക്ടറേറ്റ്


Calicut: Mr. Aboobacker Nizami Kalaranthiri, a famous sunni dignitary and Markaz Public Relations Secretary gets doctorate from the University of Calicut, Kerala. His research was on the topic '' the contribution of Imam Sa'adudheen Thafthazani (R) to the Arabic Literature, Rhetoric and Eloquence" under the guidance of Dr. N.A.M. Abdul Khadir, Calicut University.

Mr Nizami is well known in Kerala for his organisational, writing, speaking and linguistic skills as he was endorsed a lot of designations like the Chairman of Face Public School Calicut, Secretary of Guidance Public School, Thiruvampadi, Calicut, Director General of Right Path Foundation, Secretary of Public Relations, Markaz Calicut, State Councillor of Sunni Students' Federation, Guest Faculty of MDS College Vennakkode Calicut and so on.

He is the first one who gets the doctorate among those who completed Da'wa Course from various Islamic Da'wa Colleges allover India. He is the first student of M. D. S. Da'wa College Vennakkode. After completing his study from there he went to Jamia Nizamiyya, Hyderabad and there did Graduation in Islamic Theology and Arabic literature. Before that, he had possessd a Graduation in English Literature from the University of Calicut. His Post Graduation was in Arabic Literature from the University of Calicut. After it he joined Markaz for higher study, research in Arabic literature, that is an equivalant to Post Graduation. Then he joined with Calicut University Arabic Department and did Master of Philosophy Degree.

Born in Kalaranthiri, Koduvally in Calicut district as the son of Mr Ahmad Kutty and Asiya Beevi, he completed his preliminary study from his native and joined MDS College Vennakkode from where he got inspirations of Mr. Basheer Faizee Vennakkode who is a dynamic personality of Muslim Kerala.

His famous teachers are Abdul fathah Ahsani Al Kamily, U.K. Muhammedali Musliyar, Basheer Faizee Vennakkode, Ponmala Abdul Khadir Musliyar, Mufti Khaleel Ahmad, Nellikuth Ismaeel Musliyar, Shaikh Aboobacker Kanthapuram.

His wife is Mrs. Lubaba D/o Abdul Hameed darimi Vennakkode and Fathima Beevi Velimukk. He has a son named Muhammed labeeb Abdullah and daughter fathima Lubna.

www.ssfmalapppuram.com

Sunday, August 8, 2010

പത്തുകോടി റിലീഫ് പദ്ധതി; സംസഥാനതല ഉത്ഘാടനം നാളെ

തിരുവനന്തപുരം: റമസാനിൽ എസ്‌ വൈ എസ്‌ സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന 10 കോടി രൂപയുടെ റിലീഫ്‌ പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം ഈമാസം ഒമ്പതിന്‌ തിരുവനന്തപുരത്ത്‌ നടക്കും. രാവിലെ ഒമ്പത്‌ മണിക്ക്‌ വൈ എം സി എ ഹാളിൽ നടക്കുന്ന ചടങ്ങ്‌ തുറമുഖ-യുവജനകാര്യ മന്ത്രി വി.സുരേന്ദ്രൻപിള്ള ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ്‌ പൊന്മള അബ്ദുൽ ഖാദിർ മുസ്ലിയാർ അധ്യക്ഷത വഹിക്കും. മലപ്പുറം മഅ​‍്ദിനുസ്സഖാഫത്തിൽ ഇസ്ലാമിയ്യ ചെയർമാൻ സയ്യിദ്‌ ഇബ്‌റാഹീം ഖലീലുൽ ബുഖാരി മുഖ്യ പ്രഭാഷണം നടത്തും.

07/08/2010
Related Posts with Thumbnails