Saturday, May 10, 2008

മുജാഹിദുകള്‍ ഇസ്‌ലാമിനെ ഇല്ലാതാക്കന്‍ ശ്രമിക്കുന്നു; എടക്കുളം അബൂബക്കര്‍ മൌലവി

ഇസ്‌ലാമിക വിശ്വാസങ്ങളും അനുഷ്‌ടാനങ്ങളും ഓരോന്നായി ഇല്ലതാക്കി ഇസ്‌ലാമിനെ തന്നെ പരിചയമില്ലാത്ത ഒരു തലമുറയെ സ്യഷ്‌ ടിച്ചെടുക്കുക വഴി യഥാര്‍ത്ഥ ഇസ്‌ലാം ഇല്ലാതാക്കുകയാണു വഹാബിസത്തിന്റെ കേരളത്തിലെ പതിപ്പായ മുജാഹിദുകള്‍ ചെയ്യുന്നതെന്ന് അബൂബക്കര്‍ മൌലവി എടക്കുളം പ്രസ്താവിച്ചു. മുസ്വഫ എസ്‌.വൈ.എസ്‌, ന്യൂ മുസ്വഫ മില്ലെനിയം സൂപ്പര്‍മാര്‍ക്കറ്റിനു സമീപമുള്ള പള്ളിയില്‍ സംഘടിപ്പിച്ച സ്വീകരണത്തിനു മറുപടി പ്രസംഗം നടത്തുകയായിരുന്നു അദ്ധേഹം.


1970 കളില്‍ മുജാഹിദ്‌ പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിച്ച്‌ തുടങ്ങിയ അദ്ധേഹം 30 വര്‍ഷത്തിലധികം സജീവമായി പ്രവര്‍ത്തിക്കുകയും അടുത്തയിടെ വഹാബിസം വിട്ട്‌ സുന്നത്ത്‌ ജമാഅത്തിന്റെ പാതയിലേക്ക്‌ മടങ്ങുകയുമാണുണ്ടായത്‌. ഖുര്‍ആനും സുന്നത്തും അനുസരിച്ച്‌ ജീവിക്കുന്നവരാണെന്ന് അവകാശപ്പെടുന്ന മുജാഹിദുകള്‍ക്ക്‌ പക്ഷെ ഖുര്‍ആന്‍ തജ്‌വീദ്‌ പ്രകാരം പാരായണം ചെയ്യാന്‍ തന്നെ കഴിയില്ല. ബുഖാരിയും മുസ്‌ലിമും എല്ലം അവര്‍ പരിശോധിക്കുന്നത്‌ തന്നെ സുന്നികളെ കാഫിറാക്കന്‍ പറ്റിയ വല്ലതുമുണ്ടോ എന്ന് തിരയാനാണ്‌. മുന്നെ ജിന്നും, സിഹ്‌റും എല്ലാ നിശേധിച്ചിരുന്നവര്‍ ഇന്ന് ജിന്ന് പൂജകരായി മാറിയതും ജിന്ന് ക്ലിനിക്കുകള്‍ വരെ തുടങ്ങിയതും ചിന്തിക്കുന്നവര്‍ക്ക്‌ പാഠങ്ങള്‍ ആണ്‌.


സുന്നി മുസ്ലിംങ്ങളെ കാഫിറാക്കി കാഫിറാക്കി സ്വയം കുഫ്‌രിയത്തിലേക്ക്‌ നിപതിച്ചു കൊണ്ടിരിക്കുന്ന മുജാഹിദ്‌ പ്രസ്ഥാനത്തില്‍ നിന്ന് താന്‍ രക്ഷപ്പെട്ടതിനു തന്റെ മാതാവിന്റെ ദുആ പ്രധാന കാരണമായി എന്ന് മൌലവി പറഞ്ഞു. മുജാഹിദ്‌ നേതാവും, മുസ്ലിം ലീഗ്‌ നേതാവുമായിരുന്ന തന്റെ ഏറ്റവും അടുത്ത ഒരു സുഹ്യത്തിന്റെ മരണത്തിനോടനുബന്ധിച്ച്‌ അദ്ധേഹത്തിന്റെ വീട്ടില്‍ നടന്ന കാര്യങ്ങളാണു തന്റെ മനസ്സില്‍ ഹിദായത്തിന്റെ വെളിച്ചം എത്താന്‍ നിമിത്തമായത്‌. തുടര്‍ന്ന് അലവി സഖാഫി കൊളത്തൂര്‍, പൊന്മള ഉസ്താദ്‌, പേരോട്‌ ഉസ്താദ്‌ തുടങ്ങിയ സൂന്നി പണ്ഡിതരുമായി നടത്തിയ ദീര്‍ഘമായ തുറന്ന ചര്‍ച്ചയിലൂടെ വഹാബിസത്തിന്റെ പൊള്ളത്തരങ്ങളും കള്ളത്തരങ്ങളും ബോധ്യമാവുകയും അഹ്‌ലുസുന്നത്തി വല്‍ ജമാഅത്തിന്റെ പാതയിലെക്ക്‌ മടങ്ങുകയുമാണുണ്ടായത്‌. അബൂബക്കര്‍ മൌലവി പറഞ്ഞു.
തന്റെ 30 വര്‍ഷത്തെ വഹാബി പ്രവര്‍ത്തനത്തിനിടയില്‍ നബി (സ)യുടെ പേരില്‍ സ്വലാത്ത്‌ ചൊല്ലാന്‍ കഴിഞ്ഞിട്ടില്ല. സ്വലാത്ത്‌ മജ്‌ലിസിനെയും ദിക്‌ര്‍ മജ്‌ലിസിനെയും കളിയാക്കാനാണു താത്പര്യം ഉണ്ടായിരുന്നത്‌. അതില്‍ അങ്ങേയറ്റം ദു:ഖവും പശ്ചാത്താപവുമുണ്ട്‌ . മീര്‍ ജാഫറിന്റെ അജണ്ടയാണു മുജാഹിദുകള്‍ നടപ്പിലാക്കി കൊണ്ടിരിക്കുന്നതെന്നും അതിനെതിരെ ജാഗ്രത പുലര്‍ത്തണമെന്നു അദ്ധേഹം പറഞ്ഞു.
മുസ്വഫ എസ്‌.വൈ.എസ്‌ പ്രസിഡന്റ്‌ ഹൈദര്‍ മുസ്ലിയാര്‍ അദ്ധ്യക്ഷത വഹിച്ചു ജന സെക്രട്ടറി അബ്‌ദുല്‍ ഹമീദ്‌ സഅദി സ്വാഗതം പറഞ്ഞു. അബൂബക്കര്‍ മൌലവിയുടെ അനുഭവത്തിന്റെ വെളിച്ചത്തില്‍ അദ്ധേഹവുമായി വിശദമായ ഇന്റര്‍വ്യൂ നടത്തി വി.സി.ഡി പബ്ലിഷ്‌ ചെയ്യുന്നതാണെന്ന് സംഘാടകര്‍ അറിയിച്ചു.
എടക്കുളം അബൂബക്കര്‍ മൌലവി മുസ്വഫ എസ്‌.വൈ.എസ്‌.
നല്‍കിയ സ്വീകരണത്തിനു മറുപടി പ്രസംഗം നടത്തുന്നു

സദസ്സ്‌ ഒരു വീക്ഷണം

സദസ്സ്‌ ഒരു വീക്ഷണം

വേദിയില്‍ അബ്‌ ദുല്‍ ഹമീദ്‌ സഅദി, ഇബ്രാഹിം മുസ്‌ലിയാര്‍,

അബ്‌ ദുല്‍ ഹമീദ്‌ ശര്‍വാനി തുടങ്ങിയവര്‍

3 comments:

chithrakaran ചിത്രകാരന്‍ said...

ദൈവം സൃഷ്ടിച്ചതെന്ന് അവകാശപ്പെടുന്ന ഇസ്ലാം മതം ഏതെങ്കിലും കൃമികടിച്ചാല്‍ ഇല്ലാതാകുമോ?
ദൈവം തന്നെ അതിനൊക്കെ വഴി കണ്ടു വച്ചിട്ടുണ്ടാകും !!! ശാന്തനാകുക.ദൈവം സൃഷ്ടിച്ച എല്ലാ മനുഷ്യരേയും സ്നേഹിക്കുക.

Sajjad said...

ഇങ്ങനെ ഒരു മൌലവിയെ പറ്റി കേട്ടവരുന്ണ്ടോ?

prachaarakan said...

സജ്ജാദ്‌ , ഖുര്‍ആനിലും ഹദീസിലും കാണുന്നില്ല ,
എടക്കുളത്തെ ആദ്യ മുജാഹിദ്‌.

Related Posts with Thumbnails