Showing posts with label മുഹിമ്മാത്ത്. Show all posts
Showing posts with label മുഹിമ്മാത്ത്. Show all posts

Wednesday, July 20, 2011

പ്രവാസ ജീവിതം ഭാവിയുടെ കരുതലാവണം: സയ്യിദ് തുറാബ് സഖാഫി




മുഹിമ്മാത്ത് നഗര്: കുടുംബ ജീവിതം സമ്പന്നമാക്കാനുള്ള സ്വപ്നവുമായി പ്രവാസ ജീവിതം തെരെഞ്ഞെടുക്കുന്നവരില് നല്ലൊരു ശതമാനവും സ്വപ്നം പൂവണിയാതെ നിത്യ രോഗികളായി തിരിച്ചു വരുന്ന ദാരുണ അവസ്ഥയെക്കുറിച്ച് ഗൗരവമായ ചര്ച്ച അനിവാര്യമാണെന്ന് എസ്.എസ്.എഫ് അഖിലേന്ത്യാ സമിതി അധ്യക്ഷന് സയ്യിദ് മുഹമ്മദ് തുറാബ് തങ്ങള് സഖാഫി അഭിപ്രായപ്പെട്ടു. മുഹിമ്മാത്ത് സമ്മേളന ഭാഗമായി സംഘടിപ്പിച്ച പ്രവാസി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു തങ്ങള്.



ലോകത്തിനു മാതൃകയായ നിലയില് കേരളത്തിലെ പണ്ഡിത നേതൃത്വത്തില് കീഴില് നടക്കുന്ന പ്രബോധന ജീവകാരുണ്യ പ്രവര്ത്തനങ്ങള്ക്കു പിന്നില് പ്രവാസി പ്രവര്ത്തകരുടെ വലിയ കൈത്താങ്ങ് കാണാന് കഴിയും. പ്രവാസ ലോകത്തെ ജീര്ണതകള്ക്കെതിരെ പ്രതിരോധം തീര്ക്കാന് പണ്ഡിതരുമായുള്ള പ്രവാസി ബന്ധം വലിയ തോതില് സഹായകമായിട്ടുണ്ട്. സമൂഹത്തില് ആത്മീയത വര്ധിക്കുന്നത് ആഭ്യന്തര സുരക്ഷക്കും സമാധാനത്തിനും കാരണമാണെന്നും ആരാധാനാലയങ്ങളെ വിവാദങ്ങളിലേക്ക് വലിച്ചിഴക്കുന്നതിനു പകരം പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടതെന്നും തങ്ങള് ഉണര്ത്തി.

മുഹമ്മദലി സഖാഫി തൃക്കരിപ്പൂര് വിഷയാവതരണം നടത്തി. ബെള്ളിപ്പാടി അബ്ദുല്ല മുസ്ലിയാര് അധ്യക്ഷത വഹിച്ചു. മൂസ സഖാഫി കളത്തൂര് സ്വാഗതം പറഞ്ഞു വിവധ ഗള്ഫ് ഘടകങ്ങളെ പ്രതിനീധീകരിച്ച് അബ്ബാസ് സഖാഫി മണ്ഠമ, കെ.എച്ച് അബ്ദു റഹ്മാന് സഖാഫി, പാടി അബ്ദുല്ലക്കുഞ്ഞി ഹാജി, അബ്ദുല് കാദിര് ഹാജി ബംഗ്ലൂര്, അലിക്കുഞ്ഞിി മദനി മുംബെ, അബ്ദുല് ജബ്ബാര് ഹാജി കസബ്, നടിബയല് മുഹമ്മദ് ഹാജി, ഹസൈനാര് പജ്ജട്ട, അബ്ദുല് ലത്വീഫ് ഹാജി പൈവളിഗെ, ത്വാഹിര് കോട്ടക്കുന്ന്, അബ്ദുല്ല കന്തല്, അബ്ദുല് ലത്വീഫ് ഹാജി കോടി, ബി.കെ അബ്ദുല് ഖാദിര് , കുട്ടിപ്പ മുസ്ലിയാര്, അശ്റഫ് കോട്ടക്കുന്ന്, അബ്ദുല് അസീസ് സഅദി, സത്താര് കോരിക്കാര്, മുഹമ്മദ്ലി ഹാജി കന്തല്, ഇബ്രാഹീം മണ്ഠമ, ഇബ്രാഹീം സഖാഫി പയോട്ട തുടങ്ങിയവര് പ്രസംഗിച്ചു


http://www.muhimmath.com/

Wednesday, July 13, 2011

സമുദായ ഐക്യം തകര്ക്കുന്നവരെ ഒറ്റപ്പെടുത്തണം: കാന്തപുരം


കാസര്കോട്: സമുായ ഐക്യം തകര്ക്കുന്നവരെ ഒറ്റപ്പെടുത്തണമെന്നും നാടിന്റെ മത സൗഹാര്ദ്ദവും മൈത്രിയും നിലനിര്ത്താന് എല്ലാവരും പരിശ്രമിക്കണമെന്നും അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല് ഉലമ ജനറല് സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര് മുസ്ലിയാര് ആഹ്വാനം ചെയ്തു. പുത്തിഗെ മുഹിമ്മാത്ത് വാര്ഷിക മഹാ സമ്മേളനത്തില് സനദ്ദാന പ്രഭാഷണം നടത്തുകയായിരുന്നു കാന്തപുരം . വിശുദ്ധ ഖുര്നിലെ ഉമ്മയായ അധ്യായം എന്ന് വിശേഷിപ്പിക്കുന്ന ഫാത്വഹ സൂറയില് നഅ്ബുദു നസ്തഈനു തുടങ്ങിയ വാക്കുകളിലൂടെ സജ്ജനങ്ങളുടെ ഐക്യത്തെയാണ് ഇസ്ലാം പഠിപ്പിക്കുന്നത്.

ഈ ഐക്യം തകര്ക്കുന്നവര് സമുദായത്തില് നിന്ന് ഒറ്റപ്പെട്ടവരാണ്. നേരായ വഴിയില് ഞങ്ങളെ ചേര്ക്കേണമേ അതില് നില നിര്ത്തേണമേ എന്നര്ത്ഥം വരുന്ന പ്രാര്ത്ഥനയിലും സത്യത്തിത്തിന്റെ ഐക്യമാണ് അല്ലാഹു പഠിപ്പിക്കുന്നത്. സത്യത്തിലൂടെയുള്ള ഐക്യത്തിനു മാത്രമേ വിജയം കൈവരിക്കാന് കഴിയുകയുള്ളൂ കാന്തപുരം പറഞ്ഞു. പാശ്ചാത്യ പൗരസ്ത്യ പരിഷ്കാരത്തിലേക്ക് തള്ളിവിട്ട് മതത്തില് നിന്ന് വ്യതിചലിപ്പിക്കാനുള്ള ശ്രമമാണ് ആഗോളാടിസ്ഥാനത്തില് സിയോണിസ്റ്റുകള് നടത്തിക്കൊണ്ടിരിക്കുന്നത്. സയണിസ്റ്റുകള് ഇസ്ലാം മതത്തെ തക്ര്ക്കാന് കണ്ടു പിടിച്ച ഏക വഴി ഭിന്നിപ്പിക്കുകയെന്നതാണ്. ഭിന്നിച്ചത് കൊണ്ട് സമുദായത്തിനും രാജ്യത്തിനും യാതൊരു നേട്ടവുമില്ല. ഭിന്നത വളര്ത്തുന്നവര് ലക്ഷ്യം വെക്കുന്നതും അതാണ്. അതിനാല് ഭിന്നിപ്പ് ലക്ഷ്യം വെച്ച് മുന്നേറുന്ന എല്ലാവരേയും ജനങ്ങള് ഒറ്റപ്പെടുത്തണമെന്നും സുന്നത്ത് ജമാഅത്തിന്റെ അടിസ്ഥാനത്തില് സമൂഹം ഒറ്റക്കെട്ടാവവണമെന്നും കാന്തപുരം പറഞ്ഞു. കുമ്പോല് സയ്യിദ് കെ.എസ് ആറ്റക്കോയ തങ്ങള് അധ്യക്ഷത വഹിച്ചു. സയ്യിദ് മുഹമ്മദ് ഉമറുല് ഫാറൂഖ് അല് ബുഖാരി സ്ഥാന വസ്ത്രം വിതരണം ചെയ്തു.



Friday, August 7, 2009

അഹ്‌ലുസ്സുന്നയുടെ അടിസ്ഥാനശില പ്രവാചകരിൽനിന്നുള്ള സനദ്‌: കാന്തപുരം

മുഹിമ്മാത്ത്‌ വാർഷിക സമ്മേളനത്തിൽ അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ സനദ്ദാന പ്രസംഗം നടത്തുന്നു

മുഹിമ്മാത്ത്‌ നഗർ (പുത്തിഗെ): സുന്നികളുടെ എല്ലാ വിശ്വാസങ്ങൾക്കും പ്രവർത്തനങ്ങൾക്കും വിശുദ്ധപ്രവാചകരിലേക്ക്‌ ചെന്നെത്തുന്ന പാരമ്പര്യവും ഇഴമുറിയാത്ത സനദുമുണെ​‍്ടന്ന്‌ അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ പ്രസ്താവിച്ചു. മുഹിമ്മാത്ത്‌ സമ്മേളനത്തിൽ സനദ്ദാന പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.

സനദില്ലാത്ത വിജ്ഞാനം അടിസ്ഥാനമില്ലാത്തത്താണ്‌. നമുക്ക്‌ വിശുദ്ധ ഖുർആനിൽനിന്ന്‌ നേരിട്ട്‌ ആരാധനാക്രമങ്ങൾ പാലിക്കാനാവില്ല. ആരാധനാക്രമം എങ്ങനെയെന്ന്‌ സ്വഹാബാക്കൾ ജീവിതത്തിലൂടെ കാണിച്ചുകൊടുക്കുകയായിരുന്നു. അത്‌ കണ്ട്‌ മനസ്സിലാക്കിയ പിൻഗാമികളിൽ നിന്ന്‌ തലമുറ കൈമാറി നമ്മുടെ ആലിമീങ്ങളിലേക്ക്‌ പകർന്നുകിട്ടിയ പാരമ്പര്യമാണ്‌ നമ്മുടെ എല്ലാ കാര്യത്തിന്റെയും അടിസ്ഥാനം. ബിദഈ കക്ഷികൾക്ക്‌ ഒരു സനദുമില്ല. അതുതന്നെയാണ്‌ അവർ പിഴക്കാനും കാരണം. പാരമ്പര്യത്തെ തള്ളിക്കളഞ്ഞവർ മതത്തിനു സ്വന്തമായി വ്യാഖ്യാനം ചമക്കുകയാണ്‌ ചെയ്യുന്നത്‌. സനദ്‌ കൈമാറുന്ന ധന്യമുഹൂർത്തത്തിന്‌ സാക്ഷി എന്ന നിലയിലും ജീവിതവിശുദ്ധികൊണ്ട്‌ എല്ലാവർക്കും വെളിച്ചം നൽകിയ പ്രമുഖ വ്യക്തിത്വം സയ്യിദ്‌ ത്വാഹിറുൽ അഹ്ദൽ തങ്ങളെ അനുസ്മരിക്കുന്ന വേദി എന്ന നിലയിലും ഈ സമ്മേളനത്തിന്‌ ഏറെ മഹത്വമുണ്ട്‌. പാണക്കാട്‌ സയ്യിദ്‌ മുഹമ്മദലി ശിഹാബ്‌ തങ്ങൾക്കുവേണ്ടി കാന്തപുരം ഉസ്താദിന്റെ നേതൃത്വത്തിൽ പ്രാർഥന നടത്തി.

05/08/2009
കൂടുതൽ സമ്മേളന വാർത്തകളും ചിത്രങ്ങളും ഇവിടെയും , ഇവിടെയും കാണുക.
Related Posts with Thumbnails