Monday, September 12, 2011

മർകസിന്റെ വിദ്യഭ്യാസ പ്രവർത്തനം പ്രശംസനീയം :ലാലു പ്രസാദ്


കോഴിക്കോട്: ബീഹാര്‍ മുന്‍ മുഖ്യമന്ത്രിയും കേന്ദ്ര റെയില്‍വെ മന്ത്രിയുമായിരുന്ന ലാലുപ്രസാദ് യാദവ് കാരന്തൂര്‍ മര്‍കസുസ്സഖാഫത്തിസ്സുന്നിയ്യയില്‍ സന്ദര്‍ശനം നടത്തി. ഉത്തരേന്ത്യയില്‍ നടന്നുകൊണ്ടിരിക്കുന്ന മര്‍കസ് പൂര്‍വ വിദ്യാര്‍ഥികളുടെ പ്രവര്‍ത്തനത്തില്‍ ആകൃഷ്ടനായ ലാലു, കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരെക്കുറിച്ചും മര്‍കസിനെക്കുറിച്ചും കൂടുതല്‍ അടുത്തറിയാന്‍ താത്പര്യം പ്രകടിപ്പിച്ചാണ് സ്ഥാപനത്തിലെത്തിയത്.

കരിപ്പൂര്‍ വിമാനത്താവളത്തില്‍ മര്‍കസ് ഭാരവാഹികള്‍ ലാലുവിനെ സ്വീകരിച്ചു. ഉച്ചക്ക് മര്‍കസിലെത്തിയ ലാലുപ്രസാദിനെ മര്‍കസ് ജനറല്‍സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍, ജനറല്‍ മാനേജര്‍ സി മുഹമ്മദ് ഫൈസി, ഡയരക്ടര്‍ ഡോ. എ പി അബ്ദുല്‍ ഹഖീം അസ്ഹരി, മര്‍കസ് വൈസ് ചാന്‍സലര്‍ ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, മര്‍കസ് അധ്യാപകര്‍, വിദ്യാര്‍ഥികള്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. ദരിദ്രരും അനാഥരുമായ വിദ്യാര്‍ഥികളെ ദത്തെടുത്ത് വളര്‍ത്തി വിദ്യാഭ്യാസം നല്‍കുന്ന സ്ഥാപനത്തിന്റെ പ്രവര്‍ത്തനരീതികളെക്കുറിച്ച് മനസ്സിലാക്കിയ ലാലു മര്‍കസ് ഭാരവാഹികളെ അഭിനന്ദിക്കുകയും മര്‍കസ് യതീംഖാന ഫണ്ടിലേക്ക് 25 ലക്ഷം രൂപ സംഭാവന നല്‍കുകയും ചെയ്തു. രാജ്യത്ത് നിരവധി സ്ഥാപനങ്ങള്‍ സന്ദര്‍ശിച്ച തനിക്ക് മര്‍കസ് നല്‍കുന്നത് തീര്‍ത്തും വ്യത്യസ്തമായ അനുഭവമാണെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ മഹത്തായ പാരമ്പര്യം മാതൃകയാക്കേണ്ടതാണെന്നും അടിസ്ഥാന വിദ്യാഭ്യാസത്തിന് ഊന്നല്‍ നല്‍കിക്കൊണ്ടുള്ള മര്‍കസിന്റെ പ്രവര്‍ത്തനങ്ങള്‍ ഉത്തരേന്ത്യയിലേക്കുള്‍പ്പെടെ കൂടുതല്‍ വ്യാപിപ്പിക്കണമെന്നും ലാലു നിര്‍ദേശിച്ചു.


ഉത്തരേന്ത്യക്കാരുള്‍പ്പെടെയുള്ള മര്‍കസ് വിദ്യാര്‍ഥികളുമായി കുശലാന്വേഷണം നടത്തി കാന്തപുരത്തോടൊപ്പം ഉച്ചഭക്ഷണം കഴിച്ച് ഇനിയും മര്‍കസ് സന്ദര്‍ശിക്കുമെന്ന ഉറപ്പ് നല്‍കിയാണ് ലാലുപ്രസാദ് മടങ്ങിയത്w





1 comment:

prachaarakan said...

ലാലു പ്രസാദ് യാദവ് മർകസ് സന്ദർശിക്കാനെത്തിയപ്പോൾ

Related Posts with Thumbnails