Saturday, August 13, 2011

പലിശ രഹിത സാമ്പത്തിക വ്യവസ്ഥിതി ലോക പ്രതിസന്ധിക്കു പരിഹാരമാകും: കാന്തപുരം

ദുബൈ: പലിശ രഹിതവും നീതിയുക്തവുമായ വ്യാപാരങ്ങളും സാമ്പത്തിക ഇടപാടുകളും വ്യവസ്ഥിതിയായി സ്വീകരിക്കുമ്പോഴേ ലോകം പുരോഗതി പ്രാപിക്കൂവെന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ പറഞ്ഞു. സാമ്പത്തിക പ്രതിസന്ധിയുടെ ദുസ്സൂചനകള്‍ വീണ്ടും വരുമ്പോള്‍ വീണ്ടു വിചാരത്തിന് എല്ലാവരും സന്നദ്ധമാകണം. ദുബൈ മര്‍കസില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സാമ്പത്തിക സമത്വം മുന്നില്‍ കണ്ടു കൊണ്ടുള്ള സമ്പദ് വ്യവസ്ഥയാണ് ഇസ്ലാമിന്റെത്. സമ്പത്തിന്റെ വിഹിതം ദരിദ്രര്‍ക്കു ദാനം ചെയ്യുന്നതിലൂടെയുണ്ടാകുന്ന സമത്വ ശാസ്ത്രം ഇസ്ലാമിന്റെ പഞ്ച സ്തംഭങ്ങളിലൊന്നായാണ് പരിഗണിച്ചത്. ഏറ്റവും വലിയ രാജ്യങ്ങള്‍ സാമ്പത്തികമായി തകരുന്നത് എന്തു കൊണ്ടെന്ന് ചിന്തിക്കണം. മാന്ദ്യം വരുമ്പോള്‍ ലോകത്ത് ഉണ്ടായിരുന്ന പണത്തിന് എന്തു സംഭവിക്കുന്നുവെന്നും പഠിക്കണം. പലിശകളെയും പലിശകളില്‍ നിന്നുണ്ടാകുന്നതിനെയും സ്രഷ്ടാവ് നശിപ്പിക്കുമെന്ന വിശുദ്ധ ഖുര്‍ആന്റെ പ്രഖ്യാപനം ഇപ്പോള്‍ ശ്രദ്ധേയമാണ്.

ശരിയായ ഇസ്ലാമിക ബാങ്കിംഗ് സംവിധാനമാണ് നിലവില്‍ വരേണ്ടത്. ഇസ്ലാമിക് ബാങ്കിംഗിന്റെ മറവില്‍ പലിശ വ്യവസ്ഥിതി തന്നെ തുടരുന്നത് ഗണം ചെയ്യില്ല. സത്യസന്ധമായ വ്യാപാരം, തൊഴിലാളിമുതലാളി ബന്ധം എന്നിവയിലൂടെ രാജ്യങ്ങളില്‍ എെശ്വര്യം ഉണ്ടാക്കാന്‍ കഴിയും. ഇസ്ലാം ദാരിദ്രyത്തെ പ്രോത്സാഹിപ്പിച്ചിട്ടില്ല. അന്യരെ ആശ്രയിക്കാതെയുള്ള എെശ്വര്യ ജീവിതമാണ് ഇസ്ലാം മുന്നോട്ടു വെക്കുന്നത്. യാചനയും ഇസ്ലാം നിരുത്സാഹപ്പെടുത്തുന്നു.

ഇസ്ലാമിക് ബാങ്കിംഗിനെതിരെ ഉയരുന്ന വിമര്‍ശം ഇസ്ലാമിനോടുള്ള വിമര്‍ശം കൊണ്ടോ ഇസ്ലാമിക ബാങ്കിംഗ് ചൂഷണം ചെയ്യപ്പെടാന്‍ സാധ്യതയുള്ളതു കൊണ്ടോ ആകാമെന്ന് ചോദ്യങ്ങള്‍ക്കു മറുപടിയായി അദ്ദേഹം പറഞ്ഞു. തിരുകേശത്തെ വിവാദമാക്കാന്‍ സുന്നികള്‍ ആഗ്രഹിക്കുന്നില്ല. വിവാദമുണ്ടാക്കുന്നവര്‍ അതില്‍ നിന്നു പിന്തിരിയണമെന്നാണ് അഭ്യര്‍ത്ഥിക്കാനുള്ളത്. ലോകത്ത് പലയിടത്തും പ്രവാചക കേശവും മറ്റു തിരുശേഷിപ്പുകളും സൂക്ഷിച്ചിട്ടുണ്ട്. ഞങ്ങള്‍ക്കു ബോധ്യപ്പെട്ടതു കൊണ്ടാണു വിശ്വസിക്കുന്നത്. ബോധ്യപ്പെടാത്തവര്‍ വിശ്വസിക്കണമെന്നു നിര്‍ബന്ധിക്കുന്നില്ല. വിശ്വാസമില്ലാത്തവര്‍ അതിനെ നിന്ദിക്കരുതെന്നും കാന്തപുരം പറഞ്ഞു


siraj news daily

No comments:

Related Posts with Thumbnails