അബുദാബി: അഹ് ലു സുന്നത്ത് വൽ ജമാഅത്ത് (സുന്നി) പ്രബോധന പ്രചാരണ പ്രവർത്തന രംഗത്ത് നിസ്തുലമായ സേവനം ചെയ്യുന്നവരെ ആദരിക്കുന്നതിനായി മുസ്വഫ എസ്.വൈ.എസും മജ്ലിസുനൂറും സംയുക്തമായി ഇ.കെ. ഹസ്സൻ മുസ് ലിയാർ സ്മാരക അവാർഡ് നൽകുന്നു. പ്രഥമ അവാർഡ് ഈ വർഷം യു.എ.ഇ യിൽ നിന്ന് പ്രമുഖ യുവ പണ്ഡിതനും പ്രസംഗകനുമായ കെ.കെ.എം. സഅദിക്ക് നൽകുന്നതാണ്. കാഷ് അവാർഡും മൊമൊന്റോയും 29-11-2010 നു മുസ്വഫയിൽ മജ്ലിസുനൂറിൽ വെച്ച് പ്രമുഖ പണ്ഡിതന്മാരുടെയും വ്യക്തിത്വങ്ങളുടെയും സാന്നിദ്ധ്യത്തിലായിരിക്കും നൽകുക.
പാലക്കാട് ജില്ലയിലെ തച്ചനാട്ടുകര പഞ്ചായത്തിൽ ചെത്തല്ലൂർ സ്വദേശിയായ കെ.കെ. മുഹമ്മദ് സഅദി പ്രാഥാമിക മത ഭൗതിക വിദ്യഭ്യാസം പൂർത്തിയാക്കി മഹല്ല് ദർസ് , പുല്ലരിക്കോട്, ഇരുമ്പാലശ്ശേരി, എന്നിവിടവിടങ്ങളിൽ ഓരോ വർഷം വീതം ദർസ് പഠനത്തിനു ശേഷം നന്തി ദാറുസലാം, ജാമിഅ സഅദിയ എന്നിവിടങ്ങളിൽ തുടർ പഠനം നടത്തുകയും ജാമിഅ സഅദിയയിൽ നിന്ന് ബിരുദമെടുക്കുകയും ചെയ്തു. കുമരം പുത്തൂർ മൈലാംപാടം ജുമാ മസ്ജിദിൽ 6 വർഷവും എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ പെരുമറ്റം പള്ളിയിൽ ഒരു കൊല്ലവും മുദരിസും ഖത്തിബുമായും സേവനമനുഷ്ടിച്ചു. പെരുമറ്റത്ത് ജോലി ചെയ്ത സമയത്ത് ആശയ ആദർശ രംഗത്ത് ഒരു വ്യാജ സിദ്ധനെതിരെ നടത്തിയ പ്രചാരണ പ്രവർത്തനങ്ങൾ മാധ്യമശ്രദ്ധ നേടിയ സംഭവമായിരുന്നു. മർഹൂം ശസുൽ ഉലമ ഇ.കെ. അബൂബക്കർ മുസ് ലിയാർ , മർഹൂം പി.എ. അബ്ദുല്ല മുസ് ലിയാർ , മർഹൂം കുമരം പുത്തൂർ എൻ. അബ്ദുല്ല മുസ് ലിയാർ , കൂടാതെ, എം.എ. ഉസ്താദ്, ചിത്താരി ഉസ്താദ്, എ.കെ. അബ്ദു റഹ്മാൻ മുസ് ലിയാർ (സഅദിയ പ്രിൻസിപ്പാൾ), എ.വി. ഉമ്മർ മുസ് ലിയാർ കാപ്പാട് തുടങ്ങിയവർ പ്രധാന ഉസ്താദുമാരാണ്
97 ൽ യു.എ.ഇ യിൽ എത്തിയ സഅദി ആദ്യം അൽ ഐനിലും ദുബായിലും പള്ളികളിൽ ഇമാമായി സേവനമനുഷ്ടിക്കുകയും 98 മുതൽ അബുദാബിയിലും മുസ്വഫയിലും എസ്.വൈ.എസ്. കമ്മിറ്റി യുടെ കീഴിൽ സേവനമനുഷ്ടിക്കുന്നു. ഇപ്പോൾ മുസ്വഫ എസ്.വൈ.എസ്. മുദരിസായി തുടരുന്ന കെ.കെ.എം. സഅദി നാട്ടിലും ഗൾഫിലും സംവാദ വേദികളിലും മുഖാമുഖങ്ങളിലും ,പ്രഭാഷണ പരമ്പരകളിലും വ്യക്തി മുദ്രപതിപ്പിക്കുകയും നിരന്തരം കുടുംബ ക്ളാസുകളും ഹദിസ് ക്ളാസുകളും നടത്തി വരുന്നു. ഇന്റർ നെറ്റ് ദഅവ രംഗത്ത് ഗ്രൂപ്പ് മെയിലിംഗ് , ഓൺലൈൻ ക്ളാസ് റൂമുകളിലും സുന്നത്ത് ജമാഅത്ത് ആശയ ആദർശ പ്രചാരണവുമായി മുഴുവൻ സമയ പ്രവർത്തകനുമാണ്. വിളക്ക് എന്ന ബ്ളോഗിൽ വഴികാട്ടി എന്ന തൂലിക നാമത്തിൽ വിശുദ്ധ ഖുർആൻ വ്യാഖ്യാനം നടത്തി വരുന്നു. ഇരുമ്പാലശ്ശേരി പ്രസിദ്ധ പണ്ഡിതൻ കൊളപ്പുറത്ത് കുഞ്ഞഹമ്മദ് മുസ് ലിയാരുടെ പൗത്രി സക്കീനയാണ് ഭാര്യ, മക്കൾ റാഷിദ, സഈദ, ഫാത്തിമത്തു സഹല
പാലക്കാട് ജില്ലയിലെ തച്ചനാട്ടുകര പഞ്ചായത്തിൽ ചെത്തല്ലൂർ സ്വദേശിയായ കെ.കെ. മുഹമ്മദ് സഅദി പ്രാഥാമിക മത ഭൗതിക വിദ്യഭ്യാസം പൂർത്തിയാക്കി മഹല്ല് ദർസ് , പുല്ലരിക്കോട്, ഇരുമ്പാലശ്ശേരി, എന്നിവിടവിടങ്ങളിൽ ഓരോ വർഷം വീതം ദർസ് പഠനത്തിനു ശേഷം നന്തി ദാറുസലാം, ജാമിഅ സഅദിയ എന്നിവിടങ്ങളിൽ തുടർ പഠനം നടത്തുകയും ജാമിഅ സഅദിയയിൽ നിന്ന് ബിരുദമെടുക്കുകയും ചെയ്തു. കുമരം പുത്തൂർ മൈലാംപാടം ജുമാ മസ്ജിദിൽ 6 വർഷവും എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ പെരുമറ്റം പള്ളിയിൽ ഒരു കൊല്ലവും മുദരിസും ഖത്തിബുമായും സേവനമനുഷ്ടിച്ചു. പെരുമറ്റത്ത് ജോലി ചെയ്ത സമയത്ത് ആശയ ആദർശ രംഗത്ത് ഒരു വ്യാജ സിദ്ധനെതിരെ നടത്തിയ പ്രചാരണ പ്രവർത്തനങ്ങൾ മാധ്യമശ്രദ്ധ നേടിയ സംഭവമായിരുന്നു. മർഹൂം ശസുൽ ഉലമ ഇ.കെ. അബൂബക്കർ മുസ് ലിയാർ , മർഹൂം പി.എ. അബ്ദുല്ല മുസ് ലിയാർ , മർഹൂം കുമരം പുത്തൂർ എൻ. അബ്ദുല്ല മുസ് ലിയാർ , കൂടാതെ, എം.എ. ഉസ്താദ്, ചിത്താരി ഉസ്താദ്, എ.കെ. അബ്ദു റഹ്മാൻ മുസ് ലിയാർ (സഅദിയ പ്രിൻസിപ്പാൾ), എ.വി. ഉമ്മർ മുസ് ലിയാർ കാപ്പാട് തുടങ്ങിയവർ പ്രധാന ഉസ്താദുമാരാണ്
97 ൽ യു.എ.ഇ യിൽ എത്തിയ സഅദി ആദ്യം അൽ ഐനിലും ദുബായിലും പള്ളികളിൽ ഇമാമായി സേവനമനുഷ്ടിക്കുകയും 98 മുതൽ അബുദാബിയിലും മുസ്വഫയിലും എസ്.വൈ.എസ്. കമ്മിറ്റി യുടെ കീഴിൽ സേവനമനുഷ്ടിക്കുന്നു. ഇപ്പോൾ മുസ്വഫ എസ്.വൈ.എസ്. മുദരിസായി തുടരുന്ന കെ.കെ.എം. സഅദി നാട്ടിലും ഗൾഫിലും സംവാദ വേദികളിലും മുഖാമുഖങ്ങളിലും ,പ്രഭാഷണ പരമ്പരകളിലും വ്യക്തി മുദ്രപതിപ്പിക്കുകയും നിരന്തരം കുടുംബ ക്ളാസുകളും ഹദിസ് ക്ളാസുകളും നടത്തി വരുന്നു. ഇന്റർ നെറ്റ് ദഅവ രംഗത്ത് ഗ്രൂപ്പ് മെയിലിംഗ് , ഓൺലൈൻ ക്ളാസ് റൂമുകളിലും സുന്നത്ത് ജമാഅത്ത് ആശയ ആദർശ പ്രചാരണവുമായി മുഴുവൻ സമയ പ്രവർത്തകനുമാണ്. വിളക്ക് എന്ന ബ്ളോഗിൽ വഴികാട്ടി എന്ന തൂലിക നാമത്തിൽ വിശുദ്ധ ഖുർആൻ വ്യാഖ്യാനം നടത്തി വരുന്നു. ഇരുമ്പാലശ്ശേരി പ്രസിദ്ധ പണ്ഡിതൻ കൊളപ്പുറത്ത് കുഞ്ഞഹമ്മദ് മുസ് ലിയാരുടെ പൗത്രി സക്കീനയാണ് ഭാര്യ, മക്കൾ റാഷിദ, സഈദ, ഫാത്തിമത്തു സഹല
2 comments:
അഹ് ലു സുന്നത്ത് വൽ ജമാഅത്ത് (സുന്നി) പ്രബോധന പ്രചാരണ പ്രവർത്തന രംഗത്ത് നിസ്തുലമായ സേവനം ചെയ്യുന്നവരെ ആദരിക്കുന്നതിനായി മുസ്വഫ എസ്.വൈ.എസും മജ്ലിസുനൂറും സംയുക്തമായി ഇ.കെ. ഹസ്സൻ മുസ് ലിയാർ സ്മാരക അവാർഡ് നൽകുന്നു. പ്രഥമ അവാർഡ് ഈ വർഷം യു.എ.ഇ യിൽ നിന്ന് പ്രമുഖ യുവ പണ്ഡിതനും പ്രസംഗകനുമായ കെ.കെ.എം. സഅദിക്ക്
അഭിനന്ദനങ്ങൾ
Post a Comment