skip to main |
skip to sidebar
കേരളം അതീവ ഗുരുതരമായ വരള്‍ച്ചയിലേക്ക് നീങ്ങുകയാണെന്ന് നാം നിസ്സംഗഭാവത്തോടെയാണെങ്കിലും തിരിച്ചറിഞ്ഞു കഴിഞ്ഞു. വരള്‍ച്ച ബാധിത പ്രദേശമായി ഔദ്യേഗികമായി പ്രഖ്യാപിക്കപ്പെട്ട സംസ്ഥാനത്തിന്റെ വരള്‍ച്ചാ ദുരിതമകറ്റാനുള്ള ഉപചാരപരമായ നടപടികളും ഭരണ തലങ്ങളില്‍ ആരംഭിച്ചുകഴിഞ്ഞതിന്റെ സൂചനകളുണ്ട്. അവ’മുറ’പോലെ നടക്കുമെന്നല്ലാതെ ദുരിതത്തിനറിതു വരുത്തുന്നതില്‍ അത്തരം നീക്കങ്ങള്‍ എത്രമാത്രം ഫലപ്രദമാവുമെന്നതിലൊന്നും നമുക്ക് ഏറെ പ്രതീക്ഷകള്‍ക്കുവകയില്ല. എല്ലാം പ്രസ്ഥാവനകളിലൊതിങ്ങിയേക്കും.എന്നാല്‍ വരള്‍ച്ചയെ നേരിടുന്നതിനായി മുട്ടുശാന്തിക്കപ്പുറം ക്രിയാത്മകമായ നടപടികളും ജാഗ്രത്തായ നീക്കങ്ങളും ജനങ്ങളുടെ ഭാഗത്ത് സ്ഥായിയായ നിലയില്‍ രൂപപ്പെട്ടു വരേണ്ടതുണ്ട്. നമ്മുടെ നാട്ടില്‍ ആണ്ടുതോറുമുള്ള ആചരണങ്ങള്‍ക്ക് തീരെപഞ്ഞമില്ല. ഇന്ന്(മാര്‍ച്ച് 22) അന്താരാഷ്ട്രജലദിനമാണ്. കൊടും വരള്‍ച്ചയും ജലക്ഷാമവും തന്മൂലമുണ്ടാകുന്ന പലതരം ഭവിഷ്യത്തുകളും അഭിമുഖീകരിക്കാന്‍ പോകുന്ന മലയാളികള്‍ക്ക് ഇതൊരു ആത്മപരിശോധനയുടെയും വീണ്ടുവിചാരത്തിന്റെയും അവസരമായെങ്കിലെന്ന് ആശിക്കാനെ തരമുള്ളൂ. ജലദിനവും കേവല ആചരണത്തിലൊതുങ്ങി യാതൊരു തരത്തിലുള്ള ഗുണവശങ്ങളും അതു പ്രദാനം ചെയ്യുകയില്ലെന്ന തിരിച്ചറിവു തന്നെ കാരണം. തുടർന്നു വായിക്കുക >>>
No comments:
Post a Comment