തിരുവനന്തപുരം: വിശുദ്ധ റംസാനിൽ രാജ്യത്ത് ഏറ്റവുമധികം മുസ്ലിംകളുടെ പങ്കാളിത്തമുള്ള റംസാൻ പ്രാർഥനാ സംഗമം ഭീകര-തീവ്രവാദ പ്രവണതകൾക്കെതിരെ പ്രതിജ്ഞയെടുക്കും. സെപ്തംബർ 6ന് മലപ്പുറം ജില്ലയിലെ സ്വലാത്ത് നഗറിലാണ് സവിശേഷമായ ഈ ചടങ്ങ്. ആയിരം മാസങ്ങളെക്കാൾ പുണ്യമുള്ള വിശുദ്ധ രാത്രിയായ ലൈലത്തുൽ കദ്ര് പ്രതീക്ഷിക്കപ്പെടുന്ന റംസാൻ 27 ാം രാവിലാണ് വിശ്വാസി ലക്ഷങ്ങളുടെ ആത്മീയ കൂട്ടായ്മ. വിദ്യാഭ്യാസ-കാരുണ്യ മേഖലയിൽ പത്ത് വർഷത്തിലധികമായി പ്രവർത്തിക്കുന്ന മഅ്ദിൻ അക്കാദമിയാണ് ഈ അപൂർവ്വ വേദിക്ക് ആതിഥ്യമരുളുന്നത്. മുസ്ലിം പുണ്യ കേന്ദ്രങ്ങളായ മക്ക, മദീന എന്നിവ കഴിഞ്ഞാൽ, ലോകതലത്തിൽ തന്നെ റംസാനിൽ ഇത്രയധികം വിശ്വാസികൾ ഒരുമിച്ചുകൂടുന്ന മറ്റൊരു പ്രാർഥനാവേദിയില്ല. അല്ലാഹുവിന്റെ കൃപയും കാരുണ്യവും പ്രതീക്ഷിച്ച് പ്രാർഥനാ മനസ്സുകളോടെയെത്തുന്ന വിശ്വാസി ലക്ഷങ്ങളാണ് സംഗമത്തെ ശ്രദ്ധേയമാക്കുന്നത്.
ലോകസമാധാനത്തിനും വ്യക്തികളിലേയും കുടുംബങ്ങളിലേയും നന്മകൾക്കും വേണ്ടിയുള്ള പ്രതിജ്ഞ പ്രാർഥനാ സമ്മേളനത്തിലെ ശ്രദ്ധേയമായ ഭാഗമാണ്. വിഭാഗീയ-വിഘടന വാദങ്ങൾക്കെതിരെയുള്ള ബോധവൾക്കരണവും ഇതോടനുബന്ധിച്ച് നടക്കുന്നു. മഅ്ദിൻ ചെയർമാനും സമ്മേളനത്തിന്റെ നായകനുമായ സയ്യിദ് ഇബ്റാഹീമുൽ ഖലീലുൽ ബുഖാരി പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. റംസാൻ ഒന്നുമുതൽ ആരംഭിച്ച വിവിധ പരിപാടികൾക്കൊടുവിലാണ് 6ന് പ്രാർഥാനാ സംഗമം നടക്കുക. മഅദിൻ കമ്പസിൽ എല്ലാ മാസവും സംഘടിപ്പിക്കുന്ന പ്രാർഥാനാപരിപാടിയുടെ വാർഷികവേദികൂടിയാണിത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ആബാലവൃദ്ധം ജനങ്ങൾ പരിപാടിയിൽ സംഗമിക്കാനെത്തും. മുസ്ലിം പണ്ഡിത സഭയായ സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ അധ്യക്ഷൻ താജുൽ ഉലമ സയ്യിദ് അബ്ദുറഹ്മാൻ അൽബുഖാരി ഉള്ളാൾ അധ്യക്ഷണായിരിക്കും. അഖിലേന്ത്യാ സുന്നി ജംഇയ്യതുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ ഉദ്ഘാടനം ചെയ്യും. മഅ്ദിൻ ചെയർമാൻ സയ്യിദ് ഇബ്റാഹീമുൽ ഖലീലുൽ ബുഖാരി മുഖ്യ പ്രഭാഷണവും സപാപന പ്രാർഥനയും നടത്തും.
03/09/2010
03/09/2010
1 comment:
വിശുദ്ധ റംസാനിൽ രാജ്യത്ത് ഏറ്റവുമധികം മുസ്ലിംകളുടെ പങ്കാളിത്തമുള്ള റംസാൻ പ്രാർഥനാ സംഗമം ഭീകര-തീവ്രവാദ പ്രവണതകൾക്കെതിരെ പ്രതിജ്ഞയെടുക്കും.
Post a Comment